കൊച്ചി : ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം നടത്തി. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഡി വൈ എസ് പി മാരായ ബിജോയ് ചന്ദ്രൻ ,നിഷാദ് മോൻ, ഇൻസ്പെക്ടർ ടോണി .ജെ മറ്റം, ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി അജയൻ, സുരേഷ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഡി രാജു, വൈസ് പ്രസിഡൻ്റ് ഇന്ദിരാ ‘ധർമ്മരാജൻ, വാർഡ് മെമ്പർമാർ ,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്തർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കും. സുരക്ഷയ്‌ക്കായി 600 ഓളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. മഫ്റ്റയിലും പോലീസ് ദ്യോഗസ്ഥരുണ്ടാകും. ഡോക്ടറുടെ സേവനം ലഭ്യമാകും 2ഫയർ യൂണിറ്റുകൾ ഉണ്ടാകും. 4 പാർക്കിംഗ് കേന്ദ്രങ്ങളാണ് ഏർപ്പെടുത്തുന്നത്.
















