റഷ്യന്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയില്‍ നിര്‍മിച്ച അത്യാധുനിക കലാഷ്‌നിക്കോവ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ക്ക് ഡിമാൻഡേറുന്നു . യുക്രെയിനുമായുള്ള യുദ്ധത്തെ തുടർന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റഷ്യയെ ഒറ്റപ്പെടുത്തിയതോടെയാണ് എ.കെ-203 അസോള്‍ട്ട് റൈഫിളുകള്‍ക്കായി ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചത്.
മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതികളുടെ ഭാഗമായി ആറുലക്ഷത്തോളം റൈഫിളുകള്‍ നിര്‍മിക്കുന്നതിന് 2021 നവംബറിലാണ് 5,000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്.ശത്രുവിനെ 800 മീറ്റര്‍ വരെ ദൂരെ നിന്ന് കീഴ്‌പ്പെടുത്താനാവുന്ന റൈഫിളുകളാണിത്.ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പ്രതിരോധ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് റിപ്പോർട്ട് . അമേഠിയിൽ സംയുക്തമായി ഇന്ത്യ-റഷ്യൻ സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഐആർആർപിഎൽ) ആണ് ഈ റൈഫിളുകൾ നിർമ്മിക്കുന്നത്.
2032 ഒക്ടോബറോടെ സായുധ സേനയ്‌ക്ക് 6,01,427 റൈഫിളുകൾ വിതരണം ചെയ്യുന്നതിനുള്ള ₹5,200 കോടി കരാറിന് കീഴിലാണ് ഐആർആർപിഎൽ നിർബന്ധിതമാക്കിയിരിക്കുന്നത്, എന്നാൽ 2030 ഡിസംബറോടെ ഡെലിവറി പൂർത്തിയാക്കാനാണ് കമ്പനിയുടെ നീക്കം.. കലാഷ്‌നിക്കോവ് പരമ്പരയുടെ ആധുനിക പതിപ്പാണ് എകെ-203
2026 മുതൽ, ഫാക്ടറി പ്രതിമാസം 12,000 റൈഫിളുകൾ ഉത്പാദിപ്പിക്കും, ഇത് സമയപരിധിക്ക് വളരെ മുമ്പുതന്നെ ഓർഡർ പൂർത്തിയാക്കാൻ സഹായിക്കുമെന്നും പ്രതിരോധവക്താക്കൾ പറയുന്നു. എകെ-203 ഭാവിയിൽ ഏറ്റവും വിശ്വസനീയമായ ഒന്നായിരിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.
നിലവിൽ, ഫാക്ടറിയിൽ സ്ഥിരം റഷ്യൻ വിദഗ്ധർ ഉൾപ്പെടെ 260-ലധികം പേർ ജോലി ചെയ്യുന്നു, കൂടാതെ ജീവനക്കാരുടെ എണ്ണം 537 ആയി ഉയർത്താൻ ലക്ഷ്യമിടുന്നു, അതിൽ 90 ശതമാനം തദ്ദേശീയരായിരിക്കും.
















