കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയിൽ നിന്നാണ് എൻ വാസുവിന് ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കേസിൽ വാസുവിനും സ്വാഭാവിക ജാമ്യം ലഭിച്ചത്.
കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു. ഇതോടെ കേസിൽ സ്വാഭാവിക ജാമ്യത്തിലിറങ്ങുന്ന നാലാമത്തെ ആളായിയിരിക്കുകയാണ് വാസു. കേസിൽ അകെ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവരിൽ നാലുപേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്.
അതേസമയം ശബരിമല സ്വർണ്ണം മോഷണവുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് നേരിയ ആശ്വാസം. സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത് നീട്ടി. മുൻകൂർ ജാമ്യപേക്ഷ പിന്നീട് പരിഗണിക്കുന്നതായിരിക്കും. ആരോഗ്യപരമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശം. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജർ ആവുകയും ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യപേക്ഷ തള്ളിയതോടെയാണ് ജയശ്രീ സുപ്രീംകോടതി സമീപിച്ചത് കേസിലെ പ്രതി ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ജാമ്യ എന്ന സുപ്രീംകോടതി തള്ളിയിരുന്നു.
















