ഒൻ്റാറിയോ : കർണാടകയിലെ നെലമംഗലയിൽ നിന്നുള്ള 37 കാരനായ ഒരാൾ കാനഡയിൽ കൊല്ലപ്പെട്ടു. മരിച്ചയാൾ ചന്ദൻ കുമാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 7 ശനിയാഴ്ച ടൊറന്റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ് സെന്ററിന് പുറത്ത് വച്ചാണ് യുവാവിന് വെടിയേറ്റത്.
ടൊറന്റോ പോലീസ് സർവീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:31 ഓടെ റെക്സ്ഡെയ്ൽ ബൊളിവാർഡിനും ഹൈവേ 27 നും സമീപമുള്ള ഒരു പാർക്കിംഗ് സ്ഥലത്ത് വെടിവയ്‌പ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി ചന്ദൻ കുമാറിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ കുറച്ചു സമയത്തിനുശേഷം മരിച്ചതായി പ്രഖ്യാപിച്ചു.
അതേ സമയം 2026-ൽ ടൊറന്റോയിൽ നടന്ന മൂന്നാമത്തെ കൊലപാതകമായാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. അതി ദാരുണമായ സംഭവം ഹോമിസൈഡ് ആൻഡ് മിസ്സിംഗ് പേഴ്‌സൺസ് യൂണിറ്റ് നിലവിൽ കേസ് അന്വേഷിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 എന്ന നമ്പറിൽ അന്വേഷകരെ ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്‌സ് വഴി അജ്ഞാതമായി വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേ സമയം കാറിൽ ഇരിക്കുമ്പോഴാണ് ചന്ദൻ കുമാറിന് വെടിയേറ്റതെന്ന് കർണാടകയിലെ കുടുംബം പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്നും ഇന്ത്യൻ സർക്കാരിനോട് കുടുംബം അഭ്യർത്ഥിച്ചു.
എൽ ആൻഡ് ടിയിൽ ജോലി ചെയ്തിരുന്ന ചന്ദൻ കുമാർ കഴിഞ്ഞ ആറ് വർഷമായി കാനഡയിലാണ് താമസിക്കുന്നത്. വിദേശത്തായിരുന്നപ്പോൾ കന്നഡ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
















