ന്യൂഡൽഹി ; വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ശത്രു ഡ്രോണുകളെ നിരീക്ഷിക്കാനും ഉടനടി വെടിവച്ചു വീഴ്‌ത്താനുമുള്ള തീരുമാനവുമായി ഇന്ത്യൻ സൈന്യം . അതിർത്തിയിൽ നിന്ന് 3 കിലോമീറ്റർ വരെ ഉയരത്തിൽ ശത്രു ഡ്രോൺ നുഴഞ്ഞുകയറിയാൽ, സൈന്യം അതിനെതിരെ നടപടിയെടുക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ നുഴഞ്ഞുകയറി ചാരപ്പണി നടത്തുന്ന ശത്രു ഡ്രോണുകളുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് ഇന്ത്യൻ സൈന്യം ഈ നടപടി സ്വീകരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ സൈന്യം തന്ത്രപരമായ വശങ്ങൾ ഏറെ മാറ്റിയിരുന്നു . അതിർത്തി സംരക്ഷിക്കാനായി ഒരു റോക്കറ്റ് റെജിമെന്റ് തന്നെ രൂപീകരിച്ചിട്ടുണ്ട് . കര അതിർത്തിയിൽ നിന്ന് 3 കിലോമീറ്ററിനുള്ളിലും വ്യോമ അതിർത്തിയിൽ നിന്ന് 3 കിലോമീറ്ററിനുള്ളിലും 97 ശതമാനം ഡ്രോൺ, എൻട്രി ഡ്രോൺ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു. പാകിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലും ചൈനയുമായുള്ള വടക്കൻ അതിർത്തിയിലും സൈന്യം എയർ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിച്ചിട്ടുണ്ട്.
എയർ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ശത്രു ഡ്രോണുകളെ നിരീക്ഷിക്കുക മാത്രമല്ല, സ്വന്തം ഡ്രോണുകൾ പറത്തുകയും ചെയ്യും. പാകിസ്ഥാൻ അതിർത്തിക്ക് സമീപം 10,000 ഡ്രോണുകൾ വിന്യസിക്കാനാണ് ഇന്ത്യൻ സൈന്യം ആലോചിക്കുന്നത് . അതേസമയം ചൈനീസ് അതിർത്തിക്കടുത്തുള്ള 3,488 കിലോമീറ്റർ നീളമുള്ള എൽഎസിയിൽ 20,000 ത്തിലധികം ഡ്രോണുകൾ തയ്യാറാക്കി നിർത്താനും നീക്കമുണ്ട് . വ്യോമസേന കമാൻഡറുമായി ഏകോപിപ്പിച്ചാണ് ഇന്ത്യൻ സൈന്യം ഇതിനായി പ്രവർത്തിക്കുന്നത്.
അതേസമയം, ഇന്ത്യൻ സൈന്യം റോക്കറ്റ് ഫോഴ്‌സിനായി ഇതിനകം 2 യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, 21 രുദ്ര ബ്രിഗേഡും 21 ഭൈരവ് ബറ്റാലിയനും വിന്യസിച്ചിട്ടുണ്ട്. അതിർത്തിക്കടുത്തുള്ള പീരങ്കി ബ്രിഗേഡിന്റെ പരിധി 150 കിലോമീറ്ററിൽ നിന്ന് 1,000 കിലോമീറ്ററായി ഉയർത്തി.
















