നാഗ് പൂര്‍: മഹാരാഷ്‌ട്രയിലെ നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മുസ്ലിംലീഗ് വമ്പിച്ച മുന്നേറ്റം നടത്തി എന്ന മലയാള മനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത വീണ്ടും. നാഗ് പൂരില്‍ മുസ്ലിംലീഗ് നാല് സീറ്റ് പിടിച്ചുവെന്നതാണ് മനോരമയുടെ വാര്‍ത്ത. അവിടെ മുസ്ലിം ലിഗീ സംസ്ഥാന പ്രസിഡന്‍റ് വിജയിച്ചുവെന്നും മനോരമ പറയുന്നു. ഈ വാര്‍ത്ത കേട്ടാല്‍ നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ മുസ്ലിം ലീഗ് പിടിച്ചെടുത്തു എന്നാണ് സാധാരണ വായനക്കാരന്‍ കരുതുക.
.
പക്ഷെ ഈ വാര്‍ത്ത വിശദമായി പരിശോധിച്ചാല്‍ മനോരമയുടെ വാര്‍ത്ത എത്ര കള്ളത്തരമാണെന്ന് മനസ്സിലാവുക. നാഗ് പൂരില്‍ 16 സീറ്റുകളിലാണ് മുസ്ലിംലീഗ് മത്സരിച്ചത്. അവിടെ നാല് സീറ്റില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എന്നത് ശരിയാണ്. നാഗ് പൂരില്‍ കോണ്‍ഗ്രസ് ആകട്ടെ 34 സീറ്റുകളില്‍ ജയിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ആറ് സീറ്റുകളില്‍ വിജയിച്ചു. പക്ഷെ ഇവിടെ കോണ്‍ഗ്രസും ലീഗും തമ്മില്‍ സഖ്യമില്ല. വേറെ വേറെ ആണ് ഇവര്‍ മത്സരിച്ചത്.
വാസ്തവത്തില്‍ നാഗ്പൂരില്‍ ആരാണ് വിജയിച്ചത്? മൊത്തം 151 സീറ്റുകളാണ് നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഉള്ളത്. അവിടെ ബിജെപി 102 സീറ്റുകളിലാണ് ജയിച്ചത്. ഇവിടെ ഭരണം പിടിച്ചത് ബിജെപിയാണ്. വാസ്തവത്തില്‍ ഭരണവിരുദ്ധവികാരത്തെ കാറ്റില്‍ പറത്തി ഇക്കുറി നാഗ്പൂരില്‍ ബിജെപി വിജയക്കൊടി പാറിച്ചത്. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപി ഭരണം പിടിച്ചത്. അങ്ങിനെയിരിക്കെയാണ് മനോരമയുടെ ആടിനെ പട്ടിയാക്കുന്ന വാര്‍ത്ത വന്നത്.
101 കൊല്ലം മുന്‍പ് ആര്‍എസ്എസിന് തുടക്കം കുറിച്ചത് നാഗ് പൂരിലാണ്. നാഗ് പൂരില്‍ എല്ലാക്കാലത്തും ആധിപത്യം ആര്‍എസ് എസിനും ബിജെപിയ്‌ക്കും ആണ്.
















