ന്യൂദല്‍ഹി: ഇനി ഒരു ഇറാന്‍ ഉണ്ടാകരുത് എന്നതാണ് ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇറാന്‍ എന്ന ശക്തി പല രൂപത്തിലും ഭാവത്തിലുമുള്ള ഇസ്ലാമിക ഭീകരതയുടെ സ്പോണ്‍സറായിരുന്നു. ഹമാസ്, ഹെസ്ബുള്ള, ഹൂതി തുടങ്ങിയ ഇസ്ലാമിക ഭീകരഗ്രൂപ്പുകളെ മുഴുവന്‍ വളര്‍ത്തിയതും പോറ്റിയതും ഇറാനാണ്. ഇപ്പോഴിതാ ഇറാന്‍ എന്ന സാമ്രാജ്യം ദുര്‍ബലമായിത്തുടങ്ങി. അതിനെ ദുര്‍ബലമാക്കാന്‍ അമേരിക്കയും ഇസ്രയേലും നല്‍കിയത് വലിയ വിലയാണ്. മാസങ്ങളോളും തുടരുന്ന ജീവന്‍ പണയം വെച്ചുള്ള ആക്രമണങ്ങള്‍ക്കൊടുവിലാണ് ഇറാന്റെ പരമോന്നതനേതാവ് പതനത്തിന്റെ വക്കില്‍ എത്തിയിരിക്കുന്നത്.
അതിനാല്‍ ഇനിയൊരു ഇസ്ലാമിക സൂപ്പര്‍ പവര്‍ ഉണ്ടാകരുതെന്ന കാര്യത്തില്‍ ഇസ്രയേലിന് നിര്‍ബന്ധമുണ്ട്. ഇറാന്‍ വീഴുന്നതോടെ ആ വിടവ് നികത്താന്‍ ഇസ്ലാമിക രാജ്യങ്ങളുടെ പുതിയ നേതാവായി ഉയരാന്‍ ശ്രമിക്കുകയാണ് തുര്‍ക്കി. മിസൈല്‍ ശക്തിയിലും ഡ്രോണ്‍ ശക്തിയിലും യുദ്ധവിമാനങ്ങളുടെ കാര്യത്തിലും ശക്തിയാര്‍ജ്ജിച്ച തുര്‍ക്കിക്ക് ഒരു നേതാവായി ഉയരാനുള്ള കരുത്തുണ്ട്. അതിന്റെ തുടക്കമാണ് പാകിസ്ഥാനും സൗദി അറേബ്യയുമായി ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ‘മധേഷ്യയിലെ നേറ്റോ’ എന്ന സൈനിക മുന്നണി.
ഇതിനെ മുളയിലേ നുള്ളാനുള്ള നീക്കം ഇസ്രയേല്‍ തുടങ്ങിക്കഴിഞ്ഞു. തുര്‍ക്കിയും അതിന്റെ നേതാവ് എര്‍ദോഗാനുമായുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ബന്ധം സുഖത്തിലല്ല. ഹമാസിനെ പിന്തുണക്കുന്ന തുര്‍ക്കിയുടെ നിലപാടുകളെ ശക്തമായി ഇസ്രയേല്‍ എതിര്‍ക്കുന്നുണ്ട്. ഹമാസിന് വേണ്ടി തുര്‍ക്കിയില്‍ നിന്നും പോയിരുന്ന ചെറുകപ്പല്‍കൂട്ടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം തുര്‍ക്കിയെ ഇസ്രയേലിനെതിരായി തിരിച്ചിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ കടുത്ത വ്യോമാക്രമണങ്ങളെ യുദ്ധക്കുറ്റം എന്ന് തുര്‍ക്കി വിശേഷിപ്പിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായി. തുര്‍ക്കിയുടെ സാമ്രാജ്യ വികസന മോഹത്തെയും ഇസ്രയേല്‍ കഠിനമായി വെറുക്കുന്നു.
















