നടൻ പൃഥ്വിരാജിന്റെ പല അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം തന്നെ പറ്റി പലരും വിചാരിക്കുന്ന രീതികളെ പറ്റി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .ഇവൻ ഇത്രത്തോളമായോയെന്ന തരത്തിലുള്ള ചോദ്യങ്ങളാണ് തനിക്ക് തുടക്കകാലത്ത് നേരിടേണ്ടി വന്നതെന്നും താരം പറയുന്നു.
‘ ബഹുമാനം കാണിക്കേണ്ടിടത്ത് ഞാൻ ഒരിക്കലും അത് കാണിക്കാതിരുന്നിട്ടില്ല. എന്നാൽ ആവശ്യത്തിൽ ഏറെ ബഹുമാനവും എവിടേയും കാണിക്കാറില്ല. എന്റെ ഐഡന്റിറ്റി സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ.
സിനിമ നടൻ ആയതിൽ പിന്നെ ഇങ്ങനെ സംസാരിക്കാൻ തുടങ്ങുകയോ ബോഡി ലാഗ്വേജ് കൈവരിക്കുകയോ കാര്യങ്ങളെ പറ്റി ഇങ്ങനെ സംസാരിക്കുകയോ ചെയ്ത ഒരാളല്ല. സ്കൂളിൽ പഠിക്കുന്ന കാലത്തും എന്റെ വ്യക്തിത്വ സവിശേഷതകൾ ഇതൊക്കെ തന്നെയായിരുന്നു. സിനിമയിൽ വന്നശേഷം എന്റെ ഗുരുനാഥനായ രഞ്ജിത്തേട്ടൻ അടക്കം എന്നോട് പറഞ്ഞു ഇന്റർവ്യൂവിന് പോകുമ്പോൾ മയത്തിൽ സംസാരിക്കണം കാര്യങ്ങൾ കുറച്ച് അറിയില്ലെന്ന തരത്തിൽ സംസാരിക്കണം എന്നൊക്കെ.
ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എന്നെ കൊണ്ട് പറ്റിയില്ല. തന്റേടി, അഹങ്കാരി വിളികൾക്ക് പിന്നിൽ ഒരു തമാശയുണ്ട്. വലിയ സോഷ്യൽ സർക്കിൾ എനിക്കില്ല. ഞാൻ അന്തർമുഖനാണെന്ന് പറഞ്ഞവരുണ്ട്. പിന്നീട് ആ അന്തർമുഖത്വം അഹങ്കാരമായി. ഇപ്പോൾ അതേ അഹങ്കാരം ചങ്കൂറ്റമായി. എന്റെ ടേംസിൽ തന്നെയാണ് ഞാൻ കാര്യങ്ങൾ നടത്തുന്നത്. പ്രൊഫഷണൽ കാര്യങ്ങൾ എന്റെ ടേംസിൽ മാത്രമെ ഞാൻ ചെയ്യാറുള്ളു.‘ എന്നാണ് പൃഥ്വിരാജ് പറയുന്നത്.
















