തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രണ്ടായിരത്തോളം വരുന്ന ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്യും. കാലത്ത് 11 മണിക്കാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി കൗൺസിലർ, വാർഡ് മെമ്പർമാരുടെ സമ്മേളനം. ബിജെപിയുടെ മണ്ഡലം തലത്തിലുള്ള ഭാരവാഹികളും സമ്മേളനത്തിലുണ്ടാകും.
ബിജെപിയുടെ കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായമാകും ഈ സമ്മേളനം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ തുടക്കമെന്ന നിലയിൽ ഇതിനെ കാണാവുന്നതാണ്. ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്നവരിൽ പ്രമുഖനായ അമിത് ഷാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് കേരളം സന്ദർശിച്ച് പ്രവർത്തകർക് ക് നൽകിയ മാർഗ്ഗനിർദ്ദേശവും ആവേശവുമാണ് തലസ്ഥാന കോർപ്പറേഷന്റെ ഭരണമുൾപ്പെടെയുള്ള വിജയം. സംസ്ഥാനത്ത് വിജയിച്ച മുഴുവൻ അംഗങ്ങളേയുമാണ് അമിത് ഷാ ഇന്ന് അഭിസംബോധന ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അംഗങ്ങളുടെ ദൗത്യവും ലക്ഷ്യവുമായിരിക്കും അമിത് ഷായുടെ അഭിസംബോധനയിൽ. ജനപ്രതിനിധി സമ്മേളനം എന്ന് പേരിട്ടിരിക്കുന്ന പരിപാടി കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിലാണ്.
ഇന്നലെ രാത്രി 10മണിക്ക് അമിത് ഷാ തിരുവനന്തപുരത്തെത്തി. ഇപ്പോൾ മുറജപവും ലക്ഷാർച്ചന ഉത്സവവും നടക്കുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് തയാറാകുകയാണ്.
വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോൺക്‌ളേവ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
നാലു മണിക്കാണ് എൻഡിഎ നേതൃയോഗം. അഞ്ചു മണിക്ക് ബിജെപി സംസ്ഥാന കോർ കമ്മറ്റി യോഗവും. തെരഞ്ഞെടുപ്പുതന്ത്രങ്ങളുടെ പ്രാഥമിക ചർച്ചകളും ആസൂത്രണങ്ങളും ഈ യോഗങ്ങളിൽ നടക്കും. പാർട്ടി സംസ്ഥാന ആസ്ഥാനമായ മാരാർജിഭവനിയാണ് ഈ യോഗങ്ങൾ. വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം ദൽഹിക്ക് മടങ്ങും.
അമിത് ഷായുടെ വരവിന് പിന്നാലേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളയത്തിലേക്ക് എത്തുന്നുണ്ട്.
















