ബംഗളൂരു: കർണാടകയിലെ കൊപ്പളയിൽ വാഹനാപകടത്തിൽ നാല് മരണം. ശബരിമല തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വയസ്സുകാരി ഉൾപ്പെടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ആയിരുന്നു അപകടം.
ഏഴ് വയസ്സുള്ള സാക്ഷി, 30 വയസ്സുള്ള വെങ്കിടേശപ്പ, 35 വയസ്സുള്ള മരത്തപ്പ, 40 വയസ്സുള്ള ഗവിസിദ്ദപ്പ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 11 തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഈ മാസം അഞ്ചിനായിരുന്നു ഇവർ ശബരിമലയിലേക്ക് പോയത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർത്ഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്.
പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്, മരിച്ചവരെല്ലാം കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളാണ്.
















