ലബനനിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ലബനനിലെ ഹിസ്ബുല്ല, ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കിഴക്കൻ ലബനനിലെ ബെക്കാ വാലിയിലുള്ള ഹമ്മാറ, ഐൻഎൽടിനെ, തെക്കൻ ലബനനിലെ കഫർ ഹത്ത, അനാൻ എന്നീ ഗ്രാമങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഒരു വർഷത്തിലേറെ നീണ്ടുനിന്ന ഇസ്രയേൽ – ലബനൻ സംഘർഷത്തിനു ശേഷം 2024 ൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
ഇവിടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങൾക്ക് ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്.ഇസ്രയേൽ ആക്രമണം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയെ ദുർബലപ്പെടുത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇരുകൂട്ടരും പരസ്പരം കരാർ ലംഘനം ആരോപിച്ചിരുന്നു.
















