ലക്നൗ : ഉത്തർപ്രദേശിലെ സാംബാലിൽ നിന്നും ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നു. പള്ളി ഭാരവാഹികളും ഗ്രാമവാസികളും ചേർന്ന് ഒരു രാത്രി കൊണ്ട് മദീന പള്ളി പൊളിച്ചുമാറ്റി ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് അവർ ഈ ജോലി പൂർത്തിയാക്കി. സർക്കാർ ഭൂമിയിലാണ് പള്ളി നിർമ്മിച്ചത്.
സാംബാലിലെ ഹാജിപുർ ഗ്രാമം എന്ന് അറിയപ്പെടുന്ന സലേംപുർ സലാറിൽ ഏകദേശം 439 ചതുരശ്ര മീറ്റർ ഭൂമിയുണ്ട്. ഗ്രാമത്തിലെ ദരിദ്ര കുടുംബങ്ങൾക്ക് വീട് അനുവദിക്കുന്നതിനായി ഭൂമി ഏകീകരണ പ്രക്രിയയുടെ ഭാഗമായി 2000 ൽ ഈ ഭൂമി നീക്കിവച്ചിരുന്നു. എന്നിരുന്നാലും 2005 ഓടെ ഈ ഭൂമി കൈയേറി അനധികൃതമായി ഒരു പള്ളി നിർമ്മിച്ചു. തുടർന്ന് 2025 ജൂൺ 14-ലെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇമാം ഹാജി ഷമീമിനെ വിസ്തരിച്ചതിന് ശേഷം റവന്യൂ കോഡിലെ സെക്ഷൻ 67 പ്രകാരമുള്ള നടപടികൾ ആരംഭിച്ചു. 2025 സെപ്റ്റംബർ 2-ന്, ഒരു കുടിയൊഴിപ്പിക്കൽ ഉത്തരവും 878,000 പിഴയും വിധിച്ചു.
തുടർന്ന് 2026 ജനുവരി മൂന്ന് ശനിയാഴ്ച രാത്രി പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ തന്നെ ഒറ്റരാത്രികൊണ്ട് ബുൾഡോസർ ഉപയോഗിച്ച് രണ്ട് നിലകളുള്ള പള്ളി പൊളിച്ചുമാറ്റി. ശനിയാഴ്ച വരെ നിലനിന്നിരുന്ന മദീന പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇപ്പോൾ വെറും ഒഴിഞ്ഞ സ്ഥലമാണ്.
















