കൊച്ചി : കർണാടകയിൽ സർക്കാർ കുടിയൊഴിപ്പിച്ച ഫക്കീർഖാൻ കോളനിയും വസീഫ് ലേഔട്ടും സന്ദർശിച്ച ശേഷം എം പി എ എ റഹീമിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. അനധികൃതമായി താമസിച്ചിരുന്നവരെയാണ് നഗരസഭാ കമ്മീഷണർ മഹേശ്വർ റാവുവിന്റെ നേതൃത്വത്തിൽ നടന്ന ഈ നടപടിയിൽ കുടിയൊഴിപ്പിച്ചത് . എന്നാൽ അത് ഇഷ്ടപ്പെടാതെയാണ് എ എ റഹീം കർണാടകയിൽ എത്തി പ്രതിഷേധിച്ചത് . മാത്രമല്ല കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനുമെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
ഇപ്പോഴിതാ കർണാടകയിൽ മാത്രമല്ല അസമിലും കുടിയൊഴിപ്പിക്കൽ നടക്കുന്നുണ്ടെന്നും , അതിനെതിരെ പ്രതികരിക്കാനും എ എ റഹീം വരണമെന്നാണ് ചിലർ പറയുന്നത് . അനധികൃതമായി ഏക്കർ കണക്കിന് ഭൂമി കയ്യടക്കി താമസിക്കുന്ന ബംഗ്ലാദേശികളെയാണ് അസമിലെ ഹിമന്ത സർക്കാർ കുടിയൊഴിപ്പിക്കുന്നത് . ഇതിനെതിരെ കോൺഗ്രസ് അടക്കം രംഗത്ത് വന്നെങ്കിലും, ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കിയെങ്കിലും ഹിമന്ത പിന്മാറിയിട്ടില്ല . ആ ഹിമന്തയ്‌ക്ക് മുന്നിലെത്തി അദ്ദേഹത്തിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിക്കണമെന്നും, കുടിയൊഴിപ്പിക്കൽ തടയണമെന്നുമാണ് ചിലർ പറയുന്നത് . ഹിമന്തയെയും, യോഗിയെയുമൊക്കെ ഒന്ന് തടഞ്ഞ് നോക്കണമെന്നും , അത് എ എ റഹീമിന് പറ്റുമെന്നും പറയുന്നവരുമുണ്ട്.
എന്നാൽ സിദ്ധാരാമയ്യയെ വിറപ്പിച്ചെന്ന് കരുതി അസമിലേയ്‌ക്കും , യുപിയിലേയ്‌ക്കുമൊക്കെ പോയാൽ ചിലപ്പോ അകത്താകുമെന്നും , അതുകൊണ്ട് ഹിമന്തയെയും , യോഗിയെയും വിട്ടുപിടിക്കുന്നതാകും നല്ലതെന്നുമാണ് ചിലർ പറയുന്നത് .
















