ന്യൂദൽഹി: ലോകപ്രസിദ്ധ സംഗീത ബാൻഡായ ഗായക സംഘം ബിറ്റിഎസ് 2026 ൽ ഭാരത്തിൽ മേള അവതരിപ്പിക്കാൻ വരുന്നു. ഇതു സംബന്ധിച്ച സംശയം മാറാത്ത സൂചനകൾ ലഭിച്ചപ്പോൾത്തന്നെ ആരാധകർ ആവേശത്തിലായിക്കഴിഞ്ഞു.
ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ആണ് ബിറ്റിഎസ്. ഭാരതത്തിലുൾപ്പെടെ ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദമുണ്ട് ഇവർക്ക. ഭാരതത്തിൽ അവതരിപ്പിക്കാൻ ഏഴ് അംഗ സംഘത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആവേശം വർധിപ്പിച്ചുകൊണ്ട്, ബിറ്റിഎസ്സിലെ ‘വി’ എന്നറിയപ്പെടുന്ന കിം താഹ്യുങ് അടുത്തിടെ വരാനിരിക്കുന്ന ഭാരത പര്യടനത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ട്.
സമീപകാല തത്സമയ സംവാദത്തിൽ, ഈ ബിറ്റിഎസ് അംഗം ഈ വാർത്ത ഏതാണ്ട് സ്ഥിരീകരിച്ചു.

2026-ൽ ബിറ്റിഎസ് ഭാരതത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഇതുവരെ നമുക്കറിയാവുന്നത്
ഡിസംബർ 27-ന് നടന്ന തന്റെ വെവേഴ്സ് ലൈവ് സെഷനിൽ, ഗായകനും ഗാനരചയിതാവുമായ കിം താഹ്യുങ് ആരാധകരെ അഭിവാദ്യം ചെയ്യുകയും ‘ഭാരത സേനയ്‌ക്ക് നമസ്തേ, അടുത്ത വർഷം കാണാം’ എന്ന് പറയുകയും ചെയ്തിരുന്നതാണ്. ഇതിനപ്പുറം ടൂർ തീയതികളോ സ്ഥലമോ സംബന്ധിച്ച് ഒന്നും അദ്ദേഹം നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല. അവരുടെ ഭാരത പര്യടനം ആസൂത്രണം ചെയ്‌തേക്കാമെന്ന സൂചനയായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ പെട്ടെന്ന് വ്യാഖ്യാനിക്കുകയായിരുന്നു.
ബിറ്റിഎസ് ബാൻഡ് എന്ന ദക്ഷിണ കൊറിയൻ പാട്ടുസംഘം 2010 ൽ രൂപീകരിച്ചു. ഇത് ദക്ഷിണ കൊറിയൻ വിനോദ കമ്പനിയായ ഹൈബ് കോർപ്പറേഷന്റെ കീഴിലുള്ള റെക്കോർഡ് ലേബലായ ബിഗ് ഹിറ്റ് മ്യൂസിക് ആണ് കൈകാര്യം ചെയ്യുന്നത്.
ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നിവരുൾപ്പെടെ ബിടിഎസിലെ ഏഴ് അംഗങ്ങളും ഇവരുടെ ബാൻഡ് ലോകപ്രസിദ്ധമായപ്പോൾ പെട്ടെന്ന് പരിപാടികൾ നിർത്തിവെക്കുകയുണ്ടായി. ലോകമാകെ ശ്രദ്ധിച്ച ഈ പിൻമാറ്റത്തിന് കാരണം, അവർക്ക് ദക്ഷിണ കൊറിയയിലെ പൗരന്മാർ നിശ്ചിത കാലം അവിടത്തെ സൈനികരായി സേവനം അനുഷ്ഠിക്കണമെന്ന നിയമം അനുസരിക്കാനായിരുന്നു. അവരുടെ പരിശീലന കാലം ഈ വർം ജൂൺ അവസാനത്തോടെ കഴിഞ്ഞു. അതിനു പിന്നാലെ അവർ വീണ്ടും വേദികളിൽ സജീവമാകാൻ പോകുകയാണ്. 2026 ൽ ഒരു പൂർണ്ണ ഗ്രൂപ്പ് ടൂർ ആരംഭിക്കുമെന്നും ഭാരതത്തിൽ വരുമെന്നും പലരും പ്രതീക്ഷിക്കുന്നു.











