Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യം എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരി

ലിഖില്‍ കെ.എ by ലിഖില്‍ കെ.എ
Dec 24, 2025, 06:15 am IST
in Kerala

കളമശേരി: ഭൂമി വിട്ടുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ എച്ച്എംടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള 30 കോടിയോളം രൂപ അടയ്‌ക്കാത്തതിന്റെ പേര് പറഞ്ഞാണ് കെഎസ്ഇബി എച്ച്എംടിയുടെ വൈദ്യുതി വിച്ഛേദിച്ചത്. ഇന്നലെ രാവിലെ 10നാണ് കമ്പനിക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. കമ്പനിക്കൊപ്പം ക്വാര്‍ട്ടേഴ്‌സുകളിലേക്കുള്ള വൈദ്യുതിയും നിലച്ചു. കമ്പനിയിലെ സ്ഥിരം തൊഴിലാളികള്‍ക്കൊപ്പം കരാര്‍ തൊഴിലാളികളുടെയും ഉപജീവനത്തെ കാര്യമായി ബാധിക്കും.

വൈദ്യുതി കുടിശിക ഇനത്തില്‍ നല്‍കാനുള്ള രണ്ട് മാസത്തെ കുടിശിക തുകയായ 35 ലക്ഷം രൂപ അടച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു. 2007 വരെയുള്ള വൈദ്യുതി കുടിശിക ഇനത്തില്‍ ഏകദേശം 14 കോടി രൂപ കെഎസ്ഇബിക്ക് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കുടിശിക 11 കോടി രൂപയായി പുനര്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ തുകയില്‍ 8.5 കോടി രൂപ മൂലധന കുടിശികയായും 2.5 കോടി രൂപ പലിശയായും വിഭജിക്കാന്‍ ധാരണയായിരുന്നുവെന്ന് ബിഎംഎസ്, ഐഎന്‍ടിയുസി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പലിശ തുക അഞ്ച് തുല്യതവണകളായി അടയ്‌ക്കാന്‍ ധാരണ ആവുകയും ധാരണ പ്രകാരം 8.5 കോടി രൂപ മൂലധന കുടിശിക 2008 മാര്‍ച്ചില്‍ തന്നെ പൂര്‍ണമായും കെഎസ്ഇബിക്ക് അടച്ചതായും ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ശേഷിച്ച പലിശ തുകയിലേക്കുള്ള ആദ്യ ഗഡുവായി 50 ലക്ഷം രൂപ അടുത്തമാസം തന്നെ അടയ്‌ക്കാന്‍ കമ്പനി തയ്യാറായെങ്കിലും പലിശ തുകയ്‌ക്ക് പകരം സ്ഥലം കൈമാറണമെന്ന വ്യവസ്ഥ കെഎസ്ഇബി മുന്നോട്ടു വച്ചതായി നേതാക്കള്‍ പറഞ്ഞു. ഹെഡ് ഓഫീസില്‍ നിന്നും അനുമതി ലഭിക്കുന്ന സാഹചര്യത്തില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറാണെന്ന് കമ്പനി അധികൃതര്‍ കെഎസ്ഇബിയെ അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സ്ഥലത്തിന്റെ വില നിശ്ചയിക്കുന്നതില്‍ ധാരണ എത്താത്തതിനാല്‍ നടപടിക്രമങ്ങളുടെ വീഴ്ചയാല്‍ പ്രസ്തുത ഇടപാട് നീണ്ടുപോയി. ഇതിനിടയില്‍ പലിശ ഇനത്തില്‍ അടയ്‌ക്കാന്‍ നല്‍കിയ ആദ്യ ഗഡുവായ 50 ലക്ഷം രൂപ പലിശയില്‍ കണക്കാക്കുന്നതിന് പകരം തുടര്‍ മാസങ്ങളിലെ ബില്ലുകള്‍ക്ക് മുന്‍കൂര്‍ തുകയായി കെഎസ്ഇബി ക്രമീകരിച്ചതായി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. മുന്‍പ് 70 ഏക്കര്‍ ഭൂമി വിറ്റതിലൂടെ വന്‍ തുക കമ്പനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ കുടിശിക തീര്‍ക്കുന്നതില്‍ മനഃപൂര്‍വ്വമായ അലംഭാവം കമ്പനിക്ക് ഉണ്ടായിരുന്നില്ല.

പ്രതിരോധ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍ണായക ഓര്‍ഡറുകള്‍ കമ്പനിയില്‍ നിര്‍മാണ ഘട്ടത്തില്‍ ഇരിക്കുകയാണ്. ഇവ സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്പനിക്ക് വലിയ ബാധ്യതകള്‍ വരുത്തും. പ്രതിസന്ധിഘട്ടത്തില്‍ നിന്നും കരകയറുന്ന സാഹചര്യത്തില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിനുമേല്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിനെയും പുനരുജ്ജീവന ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് ബിഎംഎസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീജേഷ് പറഞ്ഞു.

 

Tags: Electricity BillLand DisputeKSEB pulls HMT's fuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

Kerala

വൈദ്യുതി ബില്ലടക്കാഞ്ഞതിന് ഫ്യൂസൂരാന്‍ എത്തിയ ലൈന്‍മാനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി

Kerala

വൈദ്യുതി ബില്‍ അടയ്‌ക്കാന്‍ മറന്നാല്‍?; മറക്കില്ല! മറക്കാതിരിക്കാനുള്ള സംവിധാവുമായി കെഎസ്ഇബി

India

പിതാവുമായി ഭൂമി തർക്കം : സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെ വെട്ടിക്കൊലപ്പെടുത്തി

Kerala

പ്രതിമാസ വൈദ്യുതി ബില്‍ വന്‍കിടക്കാര്‍ക്കു മാത്രം, പരീക്ഷണം വിജയിച്ചാല്‍ മാത്രം വ്യാപിപ്പിക്കും

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.