ചെന്നൈ: അടുത്ത സുഹൃത്തിന്റെ വിയോഗം ഞെട്ടിക്കുന്നതെന്ന് നടന്‍ രജനീകാന്ത്. വളരെ നല്ല മനുഷ്യനായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു. ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ഒന്നിച്ചു പഠിച്ചതും രജനീകന്ത് അനുസ്മരിച്ചു. ശ്രീനിവാസന്‍ അതിഗംഭീര നടനാണെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.
രജനീകാന്തും ശ്രീനിവാസനും ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥികളായിരുന്നു. രജനി സീനിയർ വിദ്യാർത്ഥിയായിരുന്നു. ഇരുവരും പഠനകാലത്ത് നല്ല സുഹൃത്തുക്കളല്ലെങ്കിലും പിന്നീട് സിനിമകളിലൂടെ ഒന്നിച്ചു. ശ്രീനിവാസൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഇരുവരുടെയും സൗഹൃദം ചർച്ച ചെയ്യപ്പെട്ടിരുന്നു.
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സിനിമാ ലോകത്തുള്ള നിരവധി പേര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
















