ന്യൂദൽഹി : ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ അതിക്രമിച്ച് കയറിയ മുപ്പത്തിയഞ്ച് ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തു. അനധികൃതമായി മത്സ്യബന്ധനം നടത്തുകയായിരുന്നു ഇവർ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് (ICG) വടക്കൻ ബംഗാൾ ഉൾക്കടലിൽ വച്ച് രണ്ട് ബംഗ്ലാദേശി മത്സ്യബന്ധന ബോട്ടുകൾ തടഞ്ഞത്.
ഐസിജി പ്രകാരം, ബോട്ടുകളിൽ നിന്ന് മത്സ്യബന്ധന വലകളും ഏകദേശം 500 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തു. 1981 ലെ ഇന്ത്യയുടെ മാരിടൈം സോൺസ് (വിദേശ കപ്പലുകളുടെ മത്സ്യബന്ധന നിയന്ത്രണം) നിയമം ലംഘിച്ചതിന് മത്സ്യത്തൊഴിലാളികൾക്കെതിരെ ഐസിജി നടപടി സ്വീകരിച്ചു.
ഐസിജി പിടികൂടിയ എല്ലാ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെയും ബുധനാഴ്ച പശ്ചിമ ബംഗാളിലെ ഫ്രേസർഗഞ്ച് മറൈൻ പോലീസിന് കൈമാറി. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുന്നു.
















