ചിക്കമഗളൂരു ; ശബരിമല ദർശനത്തിനായി മാലയിട്ടതിന്റെ പേരിൽ വ്രതമെടുത്ത വിദ്യാർത്ഥികളെ പുറത്താക്കിയതായി പരാതി . ചിക്കമഗളൂരു നഗരത്തിലെ എംഇഎസ് പിയു കോളേജിലാണ് സംഭവം. പ്രിൻസിപ്പലാണ് മാല ധരിച്ചെത്തിയ മൂന്ന് ഒന്നാം പിയുസി വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയത് . മാലകൾ അഴിച്ചുമാറ്റിയ ശേഷം അകത്തേക്ക് വന്നാൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവം പുറത്തുവന്നതോടെ ബിജെപി ജില്ലാ പ്രസിഡന്റ് ദേവരാജ് ഷെട്ടി ഉൾപ്പെടെ നൂറുകണക്കിന് ഹിന്ദു സംഘടനകളുടെ നേതാക്കൾ കോളേജിലെത്തി. അയ്യപ്പ ഭക്തരെ പുറത്താക്കിയാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ മാലയിടുമെന്നും മുന്നറിയിപ്പ് നൽകി. നൂറുകണക്കിന് ഹിന്ദു സംഘടനാ പ്രവർത്തകർ കോളേജിന് സമീപം തടിച്ചുകൂടി പ്രതിഷേധിച്ചു. സംഭവം രൂക്ഷമായതോടെ ബസവനഹള്ളി പോലീസ് സ്ഥലത്തെത്തി .
തർക്കത്തിനൊടുവിൽ, അയ്യപ്പ മാല ധരിച്ചെത്തിയ മൂന്ന് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഒടുവിൽ ക്ലാസിൽ ചേരാൻ അനുവദിച്ചു. അഡ്മിനിസ്ട്രേഷനുമായി ഇക്കാര്യം ചർച്ച ചെയ്ത് കൂടുതൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















