തിരുവനന്തപുരം: എന്നോ ഒരു ഇരിങ്ങല്‍ സ്കൂളില്‍ കായിക അധ്യാപകന്‍ ആയിരുന്നതിന്റെ പേരിലും പാര്‍ട്ടി ക്ലാസുകള്‍ എടുത്ത് നടന്നിരുന്നതിന്റെ പേരിലും ഗോവിന്ദന്‍ മാഷ് ആയ ആളാണ് സിപിഎം സംസ്ഥാനസെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍.. ശൈലജ ടീച്ചര്‍ പണ്ടെങ്ങോ ടീച്ചറായിരുന്നതിന്റെ ബലത്തില്‍ ശൈലജ ടീച്ചര്‍ എന്ന വിശേഷണം ഇപ്പോഴും കൊണ്ടുനടക്കുന്നു. അതായത് റിട്ടയര്‍ ചെയ്തിട്ടും മാസ്റ്റര്‍, ടീച്ചര്‍ എന്നീ അലങ്കാരപദവികള്‍ അവര്‍ കൊണ്ടുനടക്കുന്നു. ആളുകള്‍ വിളിച്ച് വിളിച്ച് അവരുടെ പേരിനൊപ്പം മാസ്റ്റര്‍, ടീച്ചര്‍ എന്നീ വിശേഷണങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നായി.
സര്‍വ്വീസില്‍ നിന്നും വിരമിച്ച. ടീച്ചര്‍മാരായിരുന്നിട്ടും ഇപ്പോഴും സിപിഎമ്മുകാര്‍ ശൈലജ ടീച്ചറുടെ പേരില്‍ നിന്നും ടീച്ചറോ, ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ നിന്നും മാസ്റ്ററോ നീക്കംചെയ്തിട്ടില്ല. ഇനി ഇവരെല്ലാം യഥാര്‍ത്ഥ മെറിറ്റിന്റെ പേരിലാണോ അതോ എം.ബി. രാജേഷിന്റെ ഭാര്യയും കെ.കെ. രാഗേഷിന്റെ ഭാര്യയും കോളെജ് അധ്യാപകരായതുപോലെ ചില്ലറ പാര്‍ട്ടി സ്വാധീനത്തില്‍ ജോലി അടിച്ചെടുത്തതാണെന്നും അറിയില്ല. എന്തായാലും കഷ്ടപ്പെട്ട് മെറിറ്റില്‍ ഐപിഎസ് എടുത്ത ശ്രീലേഖയുടെ വിളിപ്പേര് തന്നെ ആര്‍. ശ്രീലേഖ ഐപിഎസ് എന്നായിട്ട് കാലമേറെയായി. ആ വിളിപ്പേരാണ് അവര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ചുമരെഴുത്തിനും പോസ്റ്ററുകള്‍ക്കും ഉപയോഗിച്ചത്. പക്ഷെ അതിപ്പോള്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കുറ്റമാക്കിയിരിക്കുകയാണ് സിപിഎം. റിട്ടയര്‍ ചെയ്തതിനാല്‍ ഇവരുടെ പേരിനൊപ്പം ആര്‍. ശ്രീലേഖ റിട്ട. ഐപിഎസ് എന്നേ എഴുതാവൂ എന്നാണ് പുതിയ തിട്ടൂരം.
വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന് പറഞ്ഞ് ഡോക്ടറേറ്റ് അടിച്ചെടുക്കുന്നവരുടെ പാര്‍ട്ടിയാണ് മെറിറ്റില്‍ ഐപിഎസ് നേടിയ ശ്രീലേഖയെ അപമാനിച്ചത്.രാഷ്‌ട്രകീയമായ പകപോക്കല്‍. മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും അത് ഒരു വലിയ കാമ്പയിന്‍ ആക്കി മാറ്റിയിരിക്കുകയാണ് സിപിഎം.
















