ന്യൂഡൽഹി: സ്കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചക്രവർത്തി അക്ബറിന്റെയും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെയും പേരുകളിൽ നിന്ന് ‘മഹാനായ’ എന്ന വാക്ക് ഒഴിവാക്കാനുള്ള എൻസിഇആർടി നടപടിയെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
‘ടിപ്പുവിനെ മർദിച്ച് എവിടേക്കാണോ അയക്കേണ്ടത് അങ്ങോട്ട് അയക്കണം. കടലിൽ എറിയണം . പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ഞാൻ കണ്ടിട്ടില്ല. എന്നാൽ എൻസിഇആർടി ഈ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ‘ ശർമ്മ പറഞ്ഞു.പുസ്തകങ്ങളിൽ പ്രധാനപ്പെട്ടതും പോസിറ്റീവുമായ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
















