പാറ്റ്‌ന: ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ ജെഡിയു മേധാവി നിതീഷ് കുമാർ പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തോടൊപ്പം 26 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, എൻഡിഎയിലെ മറ്റ് നിരവധി ഉന്നത നേതാക്കൾ എന്നിവർ പങ്കെടുത്തു. എൻഡിഎ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് വിജയ് കുമാർ സിൻഹയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ കഴിഞ്ഞ് വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിൽ നമസ്‌കാരം പറഞ്ഞാണ് നിതീഷ് കുമാർ വേദിവിട്ടത്.
വൻപിച്ച ജനക്കൂട്ടമാണ് സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകാൻ എത്തിയത്. 26 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

















