ന്യൂദല്‍ഹി: ദല്‍ഹി ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിന് ഭീകരര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ ഏറെയും വാങ്ങിയത് നേപ്പാളില്‍ നിന്ന്. സെക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ ഫോണുകളാണ് ഇവര്‍ ഉപയോഗിച്ചത്. ഏഴ് ഫോണുകള്‍ നേപ്പാളില്‍ നിന്നും ആറെണ്ണം കാണ്‍പൂരില്‍ നിന്നുമാണ് വാങ്ങിയത്. ഇതിലൊക്കെയായി 17 സിം കാര്‍ഡുകളാണ് സംഘം ഉപയോഗിച്ചിരുന്നത്.
സിം കാര്‍ഡുകള്‍ വാങ്ങിയ ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ അന്വേഷണസംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി അന്വേഷണം നടക്കുക. അറസ്റ്റിലായ ഡോക്ടര്‍മാരായ പര്‍വേശ്, മുഹമ്മദ് ആരിഫ്, ഫാറൂഖ് അഹമ്മദ് ദാര്‍ എന്നിവര്‍ സ്‌ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെ മുഖ്യപ്രതി ഉമര്‍ നബിയുമായി ഫോണില്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.
ജെയ്ഷ് മുഹമ്മദ് ഭീകരസംഘടനയുടെ വനിതാ വിഭാഗം നേതാവായ ഷഹീന്‍ സയീദിന്റെ സഹോദരനാണ് പര്‍വേശ്. കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ആരിഫ്, കോളജിലെ അസി. പ്രൊഫസറാണ് ഫാറൂഖ് അഹമ്മദ്. നവം. 8ന് രാവിലെ ഷഹീന്‍ ഉമറുമായി സംസാരിച്ചിരുന്നതായാണ് വിവരം. പ്രതികളുമായി ബന്ധമുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് അന്വേഷണ സംഘം.
















