സിലിഗുരി: പശ്ചിമ ബംഗാളിലെ സിലിഗുരിക്കടുത്തുള്ള ബെങ്ദുബി സൈനിക സ്‌റ്റേഷനിൽ സിവിലിയൻ തൊഴിലാളിയായി ജോലി ചെയ്തിരുന്നത് ബംഗ്ലാദേശി പൗരൻ. ഇയാളെ സൈന്യം അറസ്റ്റ് ചെയ്തു. തന്ത്രപരമായി നിർണായകമായ ചിക്കൻസ് നെക്ക് മേഖലയ്‌ക്ക് സമീപമുള്ള ഈ കേന്ദ്രത്തിലാണ് ഇയാൾ ജോലി ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ബംഗ്ലാദേശ് സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെക്കുറിച്ചുള്ള പരിശോധനകൾക്കിടയിലാണ് ഇയാളെ കണ്ടെത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ പോലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്റലിജൻസ് ഏജൻസികൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു. സൈനിക ഇന്റലിജൻസും ഗ്രൗണ്ട് യൂണിറ്റുകളും പൂർണ്ണമായും ജാഗ്രത പാലിക്കുകയും സെൻസിറ്റീവ് സൈനിക താവളങ്ങളിലെ സിവിലിയൻ മാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അതീവ സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്. അപകടസാധ്യതകൾ കുറയ്‌ക്കുന്നതിനും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനുമായി ഈ മുൻകരുതൽ പരിശോധന ഇടവേളകളിൽ തുടരും, സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ‘ധാരാളം ബംഗ്ലാദേശി പൗരന്മാരുടെ കൈവശം വ്യാജമായി നിർമ്മിച്ച ഭാരത പൗരത്വ രേഖകൾ ഉണ്ടെന്നും രാജ്യത്തിനുള്ളിൽ തൊഴിൽ നേടുന്നതിന് അവർ അത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഈ സംഭവം എടുത്തുകാണിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
















