Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സാമാജിക സമരസതയെ സഹായിക്കുന്ന വിധി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിധി ഉണ്ടായിട്ടുള്ളതെങ്കിലും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലുവയ്‌ക്കടുത്തുള്ള വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സര്‍ട്ടിഫിക്കറ്റും ശാന്തി നിയമനത്തിനുള്ള യോഗ്യതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 04:12 pm IST
in Editorial, Vicharam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാന്തി നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച തന്ത്രവിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി നിശ്ചയിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിധി സുപ്രധാനമാണ്. തന്ത്രി സമാജത്തില്‍ നിന്ന് താന്ത്രിക വിദ്യ പഠിച്ചവര്‍ക്ക് മാത്രമേ നിയമനം നല്‍കാവൂ എന്ന അഖില കേരള തന്ത്രി സമാജത്തിന്റെ ഹര്‍ജിയാണ് ജസ്റ്റിസുമാരായ വി.രാജാവിജയരാഘവന്‍, കെ.വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇതനുസരിച്ച് പാരമ്പര്യമായി ബ്രാഹ്മണരെന്നു കണക്കാക്കപ്പെടാത്തവരും അതേസമയം തന്ത്രവിദ്യ പഠിച്ചവര്‍ക്കും ഇനി ക്ഷേത്രങ്ങളിലെ ശാന്തിമാരാവാന്‍ കഴിയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം ശാന്തി മാരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള യോഗ്യതയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങള്‍ക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ല.

യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കും. ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല.
പാരമ്പര്യത്തിനുമാത്രം പ്രാധാന്യം നല്‍കുന്നത് അംഗീകരിക്കാനാകില്ല. തന്ത്രവിദ്യ പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നത് കുറ്റമറ്റരീതിയിലാണ്. ഈ നടപടികളില്‍ ഹര്‍ജിക്കാരിലൊരാള്‍ പങ്കെടുത്തിട്ടുമുണ്ട്. നിയമനത്തിനു മുന്‍പ് ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുമുണ്ട് എന്നൊക്കെ കോടതിവിധിയില്‍ പറഞ്ഞിരിക്കുന്നു.

ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങള്‍ രൂപീകരിക്കാനുമുള്ള വൈദഗ്ധ്യം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഇല്ലെന്നും, മാനദണ്ഡ തീരുമാനം റദ്ദാക്കണമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദഗതി കോടതി നിരാകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പാര്‍ട്ട് ടൈം ശാന്തിമാരുടെ നിയമനത്തിന് പത്താം ക്ലാസും ടിഡിബി, കെഡിആര്‍ബി എന്നിവര്‍ അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റും ആയിരുന്നു യോഗ്യതാ മാനദണ്ഡം.

മനുഷ്യാവകാശങ്ങള്‍, സിവില്‍ അവകാശനിയമം, ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം, സാമൂഹിക സമത്വം എന്നിവ ലംഘിക്കുന്ന ആചാരങ്ങള്‍ ഭരണഘടനയ്‌ക്കു മുന്‍പ് നിലനില്‍ക്കുന്നവയാണെങ്കില്‍പോലും അവയെ നിയമമായി അംഗീകരിക്കാനാവില്ലെന്നാണ് വിധിയിലുള്ളത്. ഒരു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങളുടെ റാങ്ക് ലിസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഈ വിധിയോടെ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോയും നിയമനവും ലഭിക്കും. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ഇനി യാതൊരു തടസവുമുണ്ടാകില്ല.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിധി ഉണ്ടായിട്ടുള്ളതെങ്കിലും മറ്റ് ദേവസ്വം ബോര്‍ഡുകള്‍ക്കും ഇത് ബാധകമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലുവയ്‌ക്കടുത്തുള്ള വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിലെ സര്‍ട്ടിഫിക്കറ്റും ശാന്തി നിയമനത്തിനുള്ള യോഗ്യതയാണ്. ക്ഷേത്രങ്ങളിലെ പൂജാധികാരം ജാതിക്ക് അതീതമാവണമെന്ന പാലിയം വിളംബരത്തിന്റെ തുടര്‍ച്ചയായാണ് തന്ത്രവിദ്യാപീഠം സ്ഥാപിക്കപ്പെട്ടത്. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനും
സാഹോദര്യത്തിനും പുരോഗതിക്കുമായി രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ടുവയ്‌ക്കുന്ന സാമാജിക സമരസത എന്ന ആശയത്തിനു ശക്തി പകരുന്നതാണ് ഇപ്പോഴത്തെ കോടതി വിധി. ഹിന്ദു സമൂഹത്തിന്റെ ആത്മീയമായ ഉണര്‍വും പൊതു താല്‍പ്പര്യവും മുന്‍നിര്‍ത്തി ഈ വിധിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ഇതിനുള്ള വിശാലമനസ്‌കത എല്ലാവരും പ്രകടിപ്പിക്കണം.

Tags: JudgmentHigh Court Devaswom BenchTantra Vidyalaya certificatesKerala Devaswom Recruitment BoardQualification requirementShanti appointmentTravancore Devaswom Board temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ദിലീപ് ജയിലില്‍ കിടക്കുമെന്നാണ് ജാതകം പറയുന്നതെങ്കിലും വിചാരണ സമയത്ത് ജയിലില്‍ കിടന്നതിനാല്‍ ആ യോഗം മാറിക്കിട്ടിയെന്ന് ജ്യോത്സ്യന്‍

Thrissur

സുവര്‍ണ്ണാവസരം പരമാര്‍ശം കേസ്: വിധി സിപിഎമ്മും കോണ്‍ഗ്രസും പഠന വിധേയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

Alappuzha

പോലീസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച കേസ്: പതിനഞ്ച് വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

നാടിനെ നടുക്കിയ വിഷ്ണുപ്രിയ കൊലപാതകം; കോടതി വെള്ളിയാഴ്ച വിധി പറയും, കൊലപതകത്തിന് പിന്നിൽ പ്രണയപ്പക

Kerala

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.