പാലക്കാട് : വാളയാർ ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച വൻ തുകയുമായി യുവാവ് പിടിയിലായി. രാജസ്ഥാൻ സ്വദേശിയായ ഭവാനി സിംഗ് ആണ് അറസ്റ്റിലായത്.
ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും രണ്ട് കോടി അൻപത്തിനാല് ലക്ഷത്തി അൻപതിനായിരം (₹2,54,50,000) രൂപയുടെ ഇന്ത്യൻ കറൻസിയാണ് എക്സൈസ് പിടികൂടിയത്. ഈ പണം കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കടത്താനായിരുന്നു ശ്രമം. തുടർന്ന് ഭവാനി സിംഗിനെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു.
അനധികൃതമായി കടത്തിയ പണത്തെക്കുറിച്ചും ഇതിന്റെ ഉറവിടം സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് എക്സൈസ് അധികൃതർ.
















