Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മരണീയം മേനോന്‍ സാറിന് ശദ്ധാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2025, 07:03 am IST
in Kerala

സംഘപ്രവര്‍ത്തനം തപസ്യയാക്കി: എസ്. സേതുമാധവന്‍
കൊച്ചി: സംഘ പ്രവര്‍ത്തനം സംഘടനാ പ്രവര്‍ത്തനമല്ല, നാടിനുചെയ്യുന്ന തപസായിട്ടാണ് പി.ഇ.ബി. മേനോന്‍ കണ്ടതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ പറഞ്ഞു. നെടുമ്പാശ്ശേരി ഇന്നേറ്റ് കണ്‍വന്‍ഷന്‍ എക്കോ ലാന്‍ഡില്‍ മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി സമ്മേളനത്തില്‍ ആമുഖഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ പ്രവര്‍ത്തനവും അനുഷ്ഠാനമായിട്ടാണ് കണ്ടിരുന്നത്. പ്രൗഢാവസ്ഥയിലായിരുന്നു അദ്ദേഹം സംഘവുമായി ബന്ധപ്പെട്ടത്. സംഘത്തിന്റെ മൂന്നാം വര്‍ഷ സംഘശിക്ഷാവര്‍ഗുകള്‍ ഉള്‍പ്പെടെയുള്ളവ അദ്ദേഹം വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കിയിരുന്നു. സ്വയം സംഘശിക്ഷാവര്‍ഗുകള്‍ പൂര്‍ത്തിയാക്കാതെ സ്വയം സേവകരോട് പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംഘജീവിതത്തിലും കുടുംബജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നീതി പുലര്‍ത്തുവാന്‍ അദ്ദേഹത്തിനായി. അസാധ്യം എന്ന വാക്ക് ജീവിതത്തിലുണ്ടായിരുന്നില്ല. ജന്മഭൂമി കത്തിനശിച്ചപ്പോള്‍ ഒരു ദിവസം പോലും മുടങ്ങരുതെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഉത്സാഹത്തോടെ എല്ലാവര്‍ക്കും ആത്മധൈര്യം പകരുവാനുള്ള കഴിവ് പ്രത്യേകതയായിരുന്നു. ഏറ്റെടുത്തതെല്ലാം പൂര്‍ണവിജയത്തിലെത്തിക്കാനുള്ള കര്‍മ്മകുശലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എല്ലാവര്‍ക്കും പ്രേരണാസ്രോതസായി അദ്ദേഹം നിലകൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലും അദ്ദേഹമത് പ്രാവര്‍ത്തികമാക്കി. നാം ഏറ്റെടുത്ത സംഘദൗത്യം പൂര്‍ത്തിയാക്കാന്‍ പ്രതിജ്ഞയെടുക്കലാണ് ശ്രദ്ധാഞ്ജലിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുസമൂഹവും മാര്‍ഗദര്‍ശിയായി കണ്ടു: ഡോ. ജഗദംബിക
കൊച്ചി: സംഘത്തില്‍ ഇല്ലാത്തവര്‍ പോലും പി.ഇ.ബി. മേനോനെ മാര്‍ഗദര്‍ശിയായി കണ്ടിരുന്നുവെന്ന് ഡോ. ജഗദംബിക. വലിയ ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ചുമതല ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള കഴിവ് അപാരമായിരുന്നു. തന്റെ കുടുംബവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സംഘനിഷ്ഠയിലായിരുന്നു എന്നും അദ്ദേഹം ജീവിച്ചിരുന്നതെന്നും ശ്രദ്ധാഞ്ജലി ചടങ്ങില്‍ അവര്‍ പറഞ്ഞു.

വിഷമഘട്ടങ്ങളില്‍ താങ്ങും തണലുമായി: കുമ്മനം

നെടുമ്പാശേരി:വിഷമഘട്ടങ്ങളില്‍ എന്നും താങ്ങും തണലുമായിനിന്ന വ്യക്തിത്വമായിരുന്നുപി.ഇ.ബി. മേനോന്റേതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹത്തിന് പ്രൊഫഷണലിസമുണ്ട്. ആദര്‍ശാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നിലയ്‌ക്കല്‍ പ്രക്ഷോഭകാലത്ത് പരമേശ്വര്‍ജിക്കൊപ്പം ചര്‍ച്ച നടത്തിയിരുന്നു. പ്രക്ഷോഭം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. പാലിയം വിളംബരത്തിനായി വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട സാമുദായിക, വൈദിക പണ്ഡിതര്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കുവാന്‍ അദ്ദേഹം കാണിച്ച സാമര്‍ത്ഥ്യം വിലപ്പെട്ടതായിരുന്നു. എപ്പോഴും ഓര്‍ക്കാന്‍ കഴിയുന്ന പ്രചോദനമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ നിന്നും ഒട്ടേറെ പാഠങ്ങള്‍ പഠിക്കാനുണ്ടെന്നും കുമ്മനം പറഞ്ഞു.

പൊതുസമൂഹത്തില്‍ സംഘത്തെക്കുറിച്ച് ആദരവുണ്ടാക്കി: സജി നാരായണന്‍

നെടുമ്പാശേരി: പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രവര്‍ത്തിക്ക ണമെന്നതിന്റെ ജീവിതമാതൃകയാണ് പി.ഇ.ബി. മേനോനെന്ന് ബിഎംഎസ് അഖില ഭാരതീയ കാര്യകാരി അംഗം അഡ്വ. സജി നാരായണന്‍.

സംഘത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ ആദരവുണ്ടാക്കുവാന്‍ അദ്ദേഹത്തിനായി. എല്ലാ മേഖലകളിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു. നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും മുന്നോട്ടു നയിക്കുവാനും അദ്ദേഹത്തിനായി. എപ്പോഴും അദ്ദേഹത്തിന്റെ മനസില്‍ ഒരു രൂപരേഖയുണ്ടായിരുന്നു. ജന്മഭൂമി ദിനപത്രത്തെക്കുറിച്ച് ഈ മേഖലയിലെ പ്രമുഖരായ ആളുകള്‍ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എത്രയും വേഗം അടച്ചുപൂട്ടുന്നതാണ് നല്ലതെന്നതായിരുന്നു. എന്നാല്‍ ജന്മഭൂമിയെ സധൈര്യം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനായി. എത് വെല്ലുവിളികളെയും നേരിട്ട് മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നതായി പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി ചടങ്ങില്‍ സജി നാരായണന്‍ പറഞ്ഞു.

അനുകരണീയ വ്യക്തിത്വം: ജസ്റ്റിസ് നഗരേഷ്

കൊച്ചി: അനുകരണീയമായ രാജകീയ പ്രൗഢിയുള്ള വ്യക്തിത്വമായിരുന്നു പി.ഇ.ബി. മേനോന്റേതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്.

പി.ഇ.ബി. മേനോന്റെ ശ്രദ്ധാഞ്ജലി ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആത്മവിശ്വാസത്തിന്റെ ഉത്തുംഗ ശൃംഗമായിരുന്നു അദ്ദേഹം. തന്റെ പ്രവൃത്തി മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് എങ്ങനെ സാമൂഹ്യ പരിവര്‍ത്തനം നടപ്പിലാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രൊഫഷന്‍ സമൂഹനന്മയ്‌ക്കായിരിക്കണമെന്നും ധനസമാഹരണത്തിനായിരിക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ രാജ്യത്തിന്റെ സമ്പദ്ഘടന സംരക്ഷിക്കുന്ന ഭടന്മാരായിരിക്കണമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കുന്ന ഭടന്മാരെ പോലെയായിരിക്കണം സിഎക്കാര്‍. ഈ മേഖല സമൂഹത്തിന്റെ മാറ്റത്തിനായി ഉപയോഗിച്ചു. കെപിഎഫും ലാഭത്തിനല്ല സമൂഹത്തിന്റെ നന്മയ്‌ക്കായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും ജസ്റ്റിസ് പറഞ്ഞു.

സ്മരണാഞ്ജലി അര്‍പ്പിച്ച് സ്വാമി അക്ഷയാത്മാനന്ദ
നെടുമ്പാശേരി: കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിക്കാന്‍ സ്ഥലം നല്കിയത് പി.ഇ.ബി. മേനോന്റെ കുടുംബക്കാരായിരുന്നുവെന്ന് മൂവാറ്റുപുഴ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി അക്ഷയാത്മാനന്ദ പറഞ്ഞു.

കാലടി ആശ്രമത്തിന്റെ ഉപശാഖയാണ് മൂവാറ്റുപുഴ കേന്ദ്രം. പാരമ്പര്യത്തിന്റെ കരുത്തില്‍ ഉയര്‍ന്നുവന്ന അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും സ്വാമി പറഞ്ഞു.

 

Tags: PEB MenonTributes to the memorable Menon Sir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഇബി മേനോൻ കേരളത്തിലെ കാര്യകർത്താക്കൾക്ക് മാർഗദർശി; അനുസ്മരിച്ച് സർസംഘചാലക് മോഹൻ ഭാഗവത്

Kerala

പി.ഇ.ബി. മേനോന്‍ ശ്രദ്ധാഞ്ജലി 20ന്: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് പങ്കെടുക്കും

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്റെ ഭൗതികശരീരം ആലുവ എംജി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു
Kerala

പി.ഇ.ബി. മേനോന് നിത്യവിശ്രാന്തി

Kerala

മേനോൻ സാർ ഗുരുസ്ഥാനീയൻ: മോഹൻലാൽ

Kerala

മേനോൻ സാറിൻ്റേത് ഉത്കൃഷ്ട നേതൃത്വം : സർസംഘചാലക് , സർകാര്യവാഹ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.