പട്‌ന: സംസ്ഥാനത്തുടനീളം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി കൊണ്ടുവന്ന കള്ളപ്പണം, മദ്യം, മയക്കമരുന്ന് എന്നിവ ഉള്‍പ്പെടെ 64 കോടി മൂല്യമുള്ള നിയമവിരുദ്ധ വസ്തുക്കള്‍ ഇഡി പിടികൂടി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർശനമാക്കിയ പരിശോധനകളിലായി കൃത്യമായി പറഞ്ഞാല്‍ 64.13 കോടി രൂപയുടെ അനധികൃത വസ്‌തുക്കള്‍ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
ഒക്ടോബര്‍ 6 ന് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരിശോധന ആരംഭിച്ചത്. കള്ളപ്പണം, മദ്യം, മയക്കുമരുന്ന് എന്നിവയും പിടിച്ചെടുത്ത വസ്‌തുക്കളിൽ ഉള്‍പ്പെടുന്നതായി എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി അറിയിച്ചു. 23 കോടിയോളം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തത്.
പൊലീസും ബന്ധപ്പെട്ട മറ്റ് ഏജൻസികളും നടത്തിയ പരിശോധനയിലായി സംസ്ഥാനത്ത് ഇതുവരെ 753 പേരെ അറസ്റ്റ് ചെയ്‌തെന്നും 13,587 ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസും ഈ കണക്കുകള്‍ സ്ഥിരീകരിച്ചു. 23.41 കോടി രൂപയുടെ മദ്യം, 14 കോടി രൂപയുടെ മറ്റു വസ്‌തുക്കൾ, 16.88 കോടി രൂപയുടെ മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്‌തുക്കൾ, 4.19 കോടി കള്ളപ്പണം എന്നിവ പിടിച്ചെടുത്ത വസ്‌തുക്കളിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















