അഹമ്മദാബാദ്: പാർട്ടി പദവികൾക്കും സ്ഥാനാർത്ഥിത്വത്തിനും മറ്റു പാർട്ടികളിൽ കൂട്ട അടി നടക്കുമ്പോൾ ഗുജറാത്തിൽ ഒറ്റ രാത്രി കൊണ്ട് ഒരു മന്ത്രിസഭയിലെ 16 പേർ രാജിവച്ച് പുതിയ മന്ത്രിസഭ അധികാരമേറ്റു. ഗുജറാത്തിലെ പുതിയ മന്ത്രിസഭയിൽ സൂറത്ത് എംഎൽഎ ഹർഷ് സംഘ് വി ഉപമുഖ്യമന്ത്രിയായി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാർ പ്രധാന വകുപ്പുകൾ ഏറ്റെടുത്തു.
സ്വരൂപ്ജി താക്കൂർ, പ്രവീൺകുമാർ മാലി, ഋഷികേഷ് പട്ടേൽ, ദർശന വഗേല, കുൻവർജി ബവാലിയ, റിവാബ ജഡേജ, അർജുൻ മോദ്‌വാഡിയ, പർഷോത്തം സോളങ്കി, ജിതേന്ദ്ര വാഘാനി, പ്രഫുൽ പൻഷേരിയ, ഹർഷ് സംഘ്‌വി, കനുഭായ് ദേശായി എന്നിവരാണ് പുതിയ മന്ത്രിസഭയിൽ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള മുഴുവൻ ഗുജറാത്ത് മന്ത്രിസഭയും ഇന്നലെ രാജിവച്ചിരുന്നു. പാർട്ടി 16 മന്ത്രിമാരുടെയും രാജി സ്വീകരിച്ചു.
കാലാവധി അവസാനിക്കുന്ന മന്ത്രിസഭയിൽ എട്ട് കാബിനറ്റ് റാങ്ക് മന്ത്രിമാരും ഒമ്പത് സഹമന്ത്രിമാരും ഉൾപ്പെടുന്നു. മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാ പഞ്ചായത്തുകൾ, താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ നിർണായക തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയുമാണ് പുനഃസംഘടന.
















