അഗർത്തല: ത്രിപുരയിൽ പതിനാലു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച്
കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . വടക്കൻ ത്രിപുരയിലെ പാനിസാഗർ സബ്ഡിവിഷനിലാണ് സംഭവം. ജൈനാൽ ഉദ്ദീനാണ് അറസ്റ്റിലായത് . കുഞ്ഞിന്റെ മുത്തച്ഛന്റെ സഹോദരനാണ് ജൈനാൽ. അസമിലെ നീലം ബസാർ പ്രദേശത്ത് നിന്നാണ് ജൈനലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ തന്റെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷം മാർക്കറ്റിൽ പോയതാണ് മാതാവ് . വീട്ടിലേക്ക് മടങ്ങിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു . ജൈനാൽ ഉദ്ദീൻ കുഞ്ഞിനെ അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയി എന്ന് അയൽക്കാരാണ് മാതാവിനോട് പറഞ്ഞത്.
എന്നാൽ രാത്രി 8 മണിയായിട്ടും ജൈനാൽ ഉദ്ദീൻ വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് കുഞ്ഞിന്റെ അമ്മയും കുടുംബവും വിവരം പോലീസിനെ അറിയിച്ചു. പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. തിരച്ചിൽ നടത്തുന്നതിനിടെ വീടിന്റെ പിൻവശത്ത് കുഴിച്ചിട്ട നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി . കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാനിസാഗർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് ഉടൻ അയച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതാണ് മരണത്തിന് കാരണമെന്ന് വ്യക്തമായി . കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ജൈനാലിനെ തേടി പോലീസ് തിരച്ചിൽ ആരംഭിച്ചു, അസമിലെ ശ്രീ ഭൂമി ജില്ലയിലെ നീലം ബസാർ പ്രദേശത്ത് നിന്നാണ് ജൈനാലിനെ അറസ്റ്റ് ചെയ്തത്. അസമിലെ സിൽചാർ സ്റ്റേഷനിൽ നിന്ന് റെയിൽ മാർഗം പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ജൈനാൽ ഉദ്ദീനെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ടെന്ന് എസ്‌ഡിപിഒ രാഹുൽ ബൽഹാര പറഞ്ഞു.
















