ന്യൂദൽഹി: ഈജിപ്തിലെ റിസോർട്ട് നഗരമായ ഷാം എൽ-ഷെയ്‌ക്കിൽ ആരംഭിച്ച ഗാസ സമാധാന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മുൻ നിശ്ചയിച്ച മറ്റുപരിപാടികളെ തുടർന്ന് മോദിക്ക് പങ്കെടുക്കാൻ ആയില്ല. വിദേശകാര്യ മന്ര്യതി എസ്. ജയശങ്കറിനും പങ്കെടുക്കാൻ അസൗകര്യം വന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിങ് സ്ഥലത്തെത്തി ഉച്ചകോടിയിൽ ചേർന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് എൽ-സിസിയും ചേർന്നാണ് ക്ഷണിച്ചത്. ക്ഷണിക്കപ്പെട്ട 20 രാജ്യങ്ങളിൽ പ്രമുഖമാണ് ഭാരതം. യുഎസ്-ഈജിപ്പത് തലവന്മാർ സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയാണിത്. പ്രധാനമന്ത്രി മോദിക്കോ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഈജിപ്തിലേക്ക് പോകാൻ കഴിയാത്തതിനാലാണ, ഉച്ചകോടിയിൽ കീർത്തി വർദ്ധമാൻ സിങ് പ്രതിനിധീകരിക്കുന്നതെന്ന് സർക്കാർ ഔദ്യോഗിക മായി അറിയിച്ചു.
















