കൊൽക്കൊത്ത: പശ്ചിമ ബംഗാളിലെ ദുർഗാപുരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം വിവാദമാകുന്നു. സംഭവത്തിൽ മമത ഞെട്ടൽ രേഖപ്പെടുത്തി. എന്നാൽ, രാത്രി എങ്ങനെ, എന്തിന് ഈ പെൺകുട്ടി പുറത്തിറങ്ങിയെന്നു ചോദിച്ച വനിതാ മുഖ്യമന്ത്രി പെൺകുട്ടികൾ സ്വയം രക്ഷിക്കാൻ നോക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തത് ചൂടുള്ള ചർച്ചയക്ക് വഴി തുറന്നിരിക്കുകയാണ്. സ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടുള്ള മറ്റു സന്ദർഭങ്ങളിലും മമതതന്നെ ആക്രമണങ്ങൾക്കിരയായപ്പോഴും ഇതായിരുന്നില്ല നയവും നിലപാടും. എന്നാൽ മുഖ്യമന്ത്രയായിരിക്കെ സർവർക്കും സംരക്ഷണം ഉറപ്പാക്കേണ്ട മുഖ്യമന്ര്തിയുടെ പ്രതികരണത്തോട് കടുത്ത പ്രതിഷേധങ്ങൾ തുടങ്ങിയിട്‌ളടുണ്ട്.
പെൺകുട്ടി പഠിച്ച സ്വകാര്യ മെഡിക്കൽ കോളേജ് രാത്രിയിൽ അവൾ എങ്ങനെയാണ് പുറത്തുപോയതെന്ന് വിശദീകരിക്കണമെന്ന് മമത പറഞ്ഞു. ‘പെൺകുട്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. രാത്രി 12:30 ന് അവൾ എങ്ങനെയാണ് പുറത്തിറങ്ങിയത്? സംഭവങ്ങൾ ഇതുവരെ എനിക്കറിയാം; ഒരു വനപ്രദേശത്താണ് കുറ്റകൃത്യം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി, പക്ഷേ സ്വകാര്യ മെഡിക്കൽ കോളേജുകളും അവരുടെ വിദ്യാർത്ഥികളെ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പെൺകുട്ടികളെ രാത്രിയിൽ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവർ (വിദ്യാർത്ഥികൾ) സ്വയം സംരക്ഷിക്കേണ്ടതുണ്ട്,’ മുഖ്യമന്ത്രി മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദുർഗാപൂർ കൂട്ടബലാത്സംഗ കേസിൽ പശ്ചിമ ബംഗാൾ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഈ ക്രൂരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടേക്കാവുന്ന മറ്റുള്ളവരെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മമത വിശദീകരിച്ചു. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ലഭിക്കുമെന്ന് അവർ ഉറപ്പ് നൽകി.
















