Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിനും കൃത്യം കണക്കില്ല; തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നത്  സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കി 

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Oct 7, 2025, 12:04 pm IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ചത് സംബന്ധിച്ച് തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ കണക്കു രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂചന. 31.25 കിലോ സ്വര്‍ണമുപയോഗിച്ചാണ് ശ്രീകോവിലും കലശക്കുടങ്ങളും രണ്ട് തൂണും സ്വര്‍ണം പൊതിഞ്ഞതെന്ന് യുബി ഗ്രൂപ്പ് വ്യക്തമാക്കുന്നു.

എന്നാല്‍ ശ്രീകോവില്‍ മേല്‍ക്കൂര, പാനലുകളായി തിരിച്ചു സ്വര്‍ണം പൊതിഞ്ഞ പാര്‍ശ്വ ഭിത്തികള്‍, ദ്വാരപാലക ശില്‍പങ്ങള്‍, സോപാനം അലങ്കരിക്കുന്ന രണ്ട് ആനകള്‍, തൂണുകള്‍, കവാടം, കതക്, കലശക്കുടങ്ങള്‍ എന്നിവയില്‍ ഓരോന്നിലും എത്ര പവന്‍, എത്ര ഗ്രാം വീതം സ്വര്‍ണമുപയോഗിച്ചെന്ന കണക്കാണ് ഇല്ലാത്തത്. നാലാം നമ്പര്‍ തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നതാണ് ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കിയത്.

ദ്വാരപാലക ശില്‍പങ്ങളില്‍ അഞ്ച്കിലോ സ്വര്‍ണമെങ്കിലും ഉപയോഗിച്ചിരിക്കാമെന്നാണ് യുബി ഗ്രൂപ്പിനായി ശ്രീകോവില്‍ പരിശോധിച്ച തമിഴ്‌നാട് സ്വദേശി സെന്തില്‍ നാഥിന്റെ അനുമാനം. രണ്ട് ശില്‍പങ്ങളും കൂടി സ്വര്‍ണം പൊതിയാന്‍ അത്രയെങ്കിലും വേണ്ടിവരുമെന്നാണ് ഈ രംഗത്തെ മറ്റു വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ 1.5 കിലോ സ്വര്‍ണമേ ദ്വാരപാലക ശില്‍പത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ല.

ക്ഷേത്ര വാതിലുകള്‍ പൊതിയാന്‍ ഏകദേശം നാലര കിലോ സ്വര്‍ണം ഉപയോഗിച്ചിരിക്കാമെന്നും സെന്തില്‍ നാഥന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അതിനും തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ അളവില്ല. ഈ പഴുതുപയോഗിച്ചാണ് വാതിലും കതകും ദ്വാരപാലക ശില്‍പത്തിലെ പാളികളും ദേവസ്വം ഉന്നതരുടെ ഒത്താശയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അഴിച്ചെടുത്തു കൊണ്ടുപോയതെന്ന് കരുതണം.
ദേവനു സമര്‍പ്പിക്കുന്ന സ്വര്‍ണ നിര്‍മിത വസ്തുക്കള്‍, ഓട്, ചെമ്പ്, വെള്ളി, വിളക്ക് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപ്പോള്‍ത്തന്നെ കൃത്യമായി തിരുവാഭരണ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇതു നടക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല തിരുവാഭരണ കമ്മിഷണറുടേതാണ്.

തിരുവാഭരണ രജിസ്റ്ററില്‍ ക്ഷേത്രത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞെന്നുപോലും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. ക്ഷേത്ര മുതല്‍ കടത്താനും സ്വര്‍ണം ചെമ്പാക്കാനും ദേവസ്വം അധികൃതരെ പ്രേരിപ്പിച്ചതും രജിസ്റ്ററില്‍ മുമ്പുവരുത്തിയ ഈ പിഴവാകാം.

Tags: Gold platingThiruvabharanam registerno exact recordSabarimala shrineUB Group31.25 kg of gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂര പൊളിക്കാനും ലക്ഷ്യമിട്ടു; ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിന്റെ ഉത്തരവ് പുറത്ത്

Kerala

ശബരിമലയില്‍ കാണാതായ സ്വര്‍ണത്തിന്റെ വ്യാപ്തി ഇനിയും കൂടും

Kerala

1998ല്‍ മല്യ സ്വര്‍ണം പൊതിഞ്ഞത് രാസ പ്രക്രിയയെ അതിജീവിക്കും വിധം; 28 വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം പൂര്‍ണമായി നഷ്ടപ്പെടാന്‍ സാധ്യതയില്ല

Kerala

കൊള്ളയ്‌ക്ക് കൂട്ട് പ്രസിഡന്റ് മുതല്‍ കമ്മിഷണര്‍ വരെ; സ്മാര്‍ട്ട് ക്രിയേഷന്‍സും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മില്‍ വര്‍ഷങ്ങളുടെ ഇടപാടുകൾ

Kerala

ഗൂഢാലോചന നടന്നത് ആറന്മുളയില്‍; കൂടുതല്‍ സ്വര്‍ണം കളവുപോയി, പൊന്ന് ചെമ്പായത് മാര്‍ഗമധ്യേയെന്ന സംശയം ബലപ്പെടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.