ആലുവ : യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി വീട്ടിൽ രഞ്ജിത്ത് (രഞ്ജു 42), നായരമ്പലം വാഴത്തറ വീട്ടിൽ ഋത്വിക് (35) എന്നിവരെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരനും പള്ളത്താംകുളങ്ങര സ്വദേശിയുമായ അനന്തുവിന്റെ സുഹൃത്തായ ബിനിലിനെ ദേഹോപദ്രവം ഏൽപ്പിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരാതിക്കാരനും സുഹൃത്തുക്കളായ ജിത്തൂസ് , ബിനിൽ, നോയൽ എന്നിവർ നോയലിന്റെ വീടിനു സമീപം സംസാരിച്ചുകൊണ്ട് നിൽക്കുന്ന സമയം ബൈക്കിൽ എത്തിയ പ്രതികൾ ജിത്തൂസിനെ വാക്കത്തി കൊണ്ട് വെട്ടിപരികേൽപ്പിക്കുകയായിരുന്നു.
മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷെബാബ് കാസിം, എ എസ് ഐ റെജി എ തങ്കപ്പൻ, എസ് സിപിഒ മാരായ എം.എസ്. മിറാജ്, എം.എസ്.സ്വരാഭ്, സിപിഓ മാരായ ശ്രീകാന്ത്, ആൻറണി ഫ്രെഡി എന്നിവരാണ് ഉണ്ടായിരുന്നത്.
















