Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആധുനിക ഭാരതീയ വിദ്യാഭ്യാസ നയത്തിന് അടിത്തറയിട്ട വിദ്യാഭ്യാസ വിചക്ഷണന്‍

ഡോ. രാജകൃഷ്ണന്‍ വി.കെ by ഡോ. രാജകൃഷ്ണന്‍ വി.കെ
Sep 5, 2025, 06:13 am IST
in Main Article

1888 സെപ്തംബര്‍ 5ന് ആന്ധ്രാപ്രദേശിലെ തിരുത്തണി ഗ്രാമത്തിലെ ബ്രാഹ്‌മണ കുടുംബത്തിലാണ് സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജനനം. സര്‍വേപ്പള്ളി വീരസ്വാമിയും, സീതമ്മയുമായിരുന്നു മാതാപിതാക്കള്‍. ഇന്ന് അദ്ദേഹത്തിന്റെ 138-ാം ജന്മദിനമാണ്. പണ്ഡിതനും തത്ത്വചിന്തകനും രാഷ്‌ട്രതന്ത്രജ്ഞനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. തിരുത്തണിയിലുള്ള പ്രൈമറി ബോര്‍ഡ് വിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുടുംബപശ്ചാത്തലം ദരിദ്രമായിരുന്നെങ്കിലും പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി. 1896-ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെര്‍മാന്‍സ്ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. ഉപരിപഠനത്തിനായി വെല്ലൂര്‍ വൂര്‍സ് കോളജില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യന്‍ കോളജിലേക്കു മാറി.

മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഫിലോസഫി ഐച്ഛികവിഷയമായെടുത്ത് ബി.എ വിജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. 1908 ല്‍ അദ്ദേഹം എം.എ ബിരുദം നേടുന്നതിനായി ഒരു ഗവേഷണ പ്രബന്ധം എഴുതി. അത് ക്രമേണ ഗ്രന്ഥരചനകളിലേക്ക് വഴിതെളിച്ചു. വേദാന്തത്തിന്റെ ദാര്‍ശനികത എന്ന കൃതിയിലൂടെ ഭാരതീയ തത്ത്വചിന്തയുടെ ആഴവും പരപ്പും പാശ്ചാത്യ ദാര്‍ശനികതയുമായി തുലനാത്മകമായി വിശകലനം ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിച്ചു. താമസിയാതെ അദ്ദേഹം വേദങ്ങളും ഉപനിഷത്തുകളും ആഴത്തില്‍ പഠിച്ചു.

1918-ല്‍ ഫിലോസഫി വകുപ്പില്‍ പ്രൊഫസറായി മൈസൂര്‍ സര്‍വകലാശാലയില്‍ (1918-21) ചേര്‍ന്നു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നിരവധി പ്രശസ്ത സര്‍വകലാശാലകളില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ദാര്‍ശനികവും ബൗദ്ധികവുമായ പരിശ്രമങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കിഴക്കന്‍ മതങ്ങളുടെയും ധാര്‍മ്മികതയുടെയും സ്പാല്‍ഡിംഗ് പ്രൊഫസര്‍ഷിപ്പ് നേടി. 1952 മുതല്‍ 1962 വരെ ഭാരതത്തിന്റെ പ്രഥമ ഉപരാഷ്‌ട്രപതിയായും 1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ രണ്ടാമത്തെ രാഷ്‌ട്രപതിയായും സേവനമനുഷ്ഠിച്ചു.

ദാര്‍ശനിക അന്വേഷണത്തോടുള്ള പ്രത്യേകിച്ച് ഭാരതീയ തത്ത്വചിന്തയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത അദ്ദേഹത്തിന്റെ അക്കാദമിക ജീവിതത്തെ ഉയര്‍ന്നശ്രേണിയില്‍ അടയാളപ്പെടുത്തി. സനാതനധര്‍മ്മത്തെയും പാശ്ചാത്യമതങ്ങളെയും കുറിച്ചുള്ള താരതമ്യപഠനങ്ങള്‍ കിഴക്കന്‍ തത്ത്വചിന്തകളെ പാശ്ചാത്യ ചിന്താരീതികളുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. ഡോ. എസ്. രാധാകൃഷ്ണന്റെ തത്ത്വമീമാംസ (ബ്രഹ്‌മ-ആത്മ ഐക്യം), മതപരമായ ബഹുസ്വരത, തത്ത്വചിന്തയെ ആത്മീയാനുഭവമായി കാണുക, മനുഷ്യ ഐക്യത്തെക്കുറിച്ചുള്ള ധാര്‍മ്മികദര്‍ശനം എന്നിവയെ ഉപനിഷത് പഠനങ്ങള്‍ രൂപപ്പെടുത്തി. പ്ലേറ്റോയെ രൂപപ്പെടുത്തിയ പാശ്ചാത്യ തത്ത്വചിന്ത പോലെ അദ്ദേഹത്തിന്റെ ചിന്തയുടെ അടിത്തറയായിരുന്നു വേദാന്തദര്‍ശനങ്ങള്‍. രാധാകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഭഗവദ്ഗീത കേവലം ഗ്രന്ഥം മാത്രമായിരുന്നില്ല-അത് ചിന്ത, ധാര്‍മ്മികത, രാഷ്‌ട്രതന്ത്രം എന്നിവയിലേക്കുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായിരുന്നു. ആത്മീയ ആഴവും പ്രായോഗിക പ്രവര്‍ത്തനവും സംയോജിപ്പിക്കുന്ന ഒരു തത്വചിന്ത അത് അദ്ദേഹത്തിന് നല്‍കി, ഈ ഐക്യം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും പൊതുജീവിതത്തെയും നിര്‍വചിച്ചു. ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടഗോര്‍, ഇന്ത്യന്‍ ഫിലോസഫി തുടങ്ങിയ തന്റെ ഏറ്റവും പ്രശസ്തമായ പുസ്തകങ്ങളില്‍, പാശ്ചാത്യ തത്ത്വശാസ്ത്രവുമായി കിഴക്കന്‍ തത്ത്വചിന്താതലങ്ങളും തമ്മിലുള്ള സമന്വയം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതീയ ബൗദ്ധിക വൈജ്ഞാനിക ചിന്താധാരകള്‍ക്കുള്ളിലെ വിശാലതയും ആഴത്തിലുള്ള തര്‍ക്കങ്ങളും എടുത്തുപറഞ്ഞതിനാല്‍ ‘തത്ത്വജ്ഞാനികളുടെ രാജാവ്’എന്ന് ബര്‍ട്രാന്‍ഡ് റസ്സല്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തു.

ഭാരതരത്നം ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം എന്തുകൊണ്ട് ദേശീയ അദ്ധ്യാപക ദിനമായി എന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കണം. ധാര്‍മ്മിക സമഗ്രതയുടെ പാതയില്‍ വളര്‍ന്നുവരുന്ന രാഷ്‌ട്രത്തെ സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും നയതന്ത്ര ശേഷിയും നിര്‍ണായകമായിരുന്നു. ജനാധിപത്യത്തെക്കുറിച്ചും സഹവര്‍ത്തിത്വത്തെക്കുറിച്ചും സംസാരിക്കുന്ന അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്താല്‍ സമ്പന്നമായിരുന്നു. ഏതൊരു ജനാധിപത്യത്തിന്റെയും അടിത്തറയായ കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള തന്റെ വിശ്വാസം രാധാകൃഷ്ണന്‍ എഴുതുകയും മാനദണ്ഡങ്ങള്‍ ഉയര്‍ത്തുന്നതിനും പ്രവേശനം വിപുലീകരിക്കുന്നതിനും വിഭാവനം ചെയ്യുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ എങ്ങനെ നല്‍കാം എന്ന പ്രശ്‌നം ഭാരതം ഇപ്പോഴും നേരിടുന്നു എന്നതിനാല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഭാരതത്തിന്റെ വിദ്യാഭ്യാസ, രാഷ്‌ട്രീയ ഭൂപ്രകൃതിയില്‍ അഗാധമായ സ്വാധീനം ചെലുത്തി.

അദ്ദേഹം വിഭാവനചെയ്ത ആ വിദ്യാഭ്യാസ സംസ്‌കാരം ദേശീയ വിദ്യാഭ്യാസ നയം 2020 (എന്‍ഇപി 2020 ) ലൂടെ നടപ്പിലാകുന്ന സമയമാണിത്. അതിലുപരി വികസിത ഭാരതത്തിനായി ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയം വളര്‍ത്തിയെടുക്കണം എന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രാതസ്മരണീയവ്യക്തിത്വമാണദ്ദേഹം. ഭരണകര്‍ത്താവ് ഭരിക്കാന്‍ മാത്രമല്ല, തന്റെ രാജ്യം നിലകൊള്ളുന്ന എല്ലാറ്റിന്റെയും ജീവനുള്ള പ്രതീകത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിക്കുമായിരുന്നു. വിദ്യാഭ്യാസവും ധാര്‍മ്മിക സമഗ്രതയുമാണ് വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ താക്കോലെന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു പതിറ്റാണ്ടിലേറെയായി രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ സംസാരിക്കുകയും എഴുതുകയും ചെയ്ത കാര്യങ്ങളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖലക്ക് വേണ്ടി മാറ്റിവെച്ചു. രാഷ്‌ട്രപതിയായി സേവനം അനുഷ്ഠിക്കുമ്പോള്‍ ബൗദ്ധിക നവോത്ഥാനത്തിന് ഉണര്‍വ്വേകുന്നവിധത്തില്‍ പ്രവര്‍ത്തിച്ചു. വൈവിധ്യത്തില്‍ നിന്നും നമ്മുടെ ദാര്‍ശനിക പൈതൃകത്തില്‍ നിന്നും ഭാരതം അതിന്റെ ശക്തി നേടുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വതന്ത്രഭാരതം കണ്ടിട്ടുളള ധിഷണാശാലിയും പ്രതിഭാധനനും വാഗ്മിയുമായ രാഷ്‌ട്രപതിയായിരുന്നു ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍. ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയുന്ന ലോകത്തെക്കുറിച്ചുള്ളൊരു കാഴ്ചപ്പാടിനായി അദ്ദേഹം വാദിച്ചു, ഓരോന്നും മറ്റൊരാളുടെ സത്യാന്വേഷണത്തെ ശക്തിപ്പെടുത്തുന്നു. ഇന്നത്തെ പുരോഗതികളെ ആത്മീയതയില്‍ നിന്ന് അതിന്റെ പുരാതന അറിവിലേക്ക് ഉള്‍പ്പെടുത്താന്‍ തയ്യാറുള്ള ബുദ്ധിപരമായ തത്ത്വചിന്തയെ മറ്റേതൊരു മതത്തേക്കാളും സനാതനധര്‍മ്മം എപ്പോഴും ഉള്‍ക്കൊണ്ട് കൊണ്ടിരിക്കുകയാണെന്ന അദ്ദേഹത്തിന്റെ അനുഭവപരിജ്ഞാനം ഈ കാഴ്ചപ്പാടിനെ ദൃഢീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ‘വിദ്യാഭ്യാസം കേവലം ഉപജീവനം മാത്രമല്ല, ജീവിതം കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യമിടുന്നത്.’

തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വിവരങ്ങള്‍ എങ്ങനെ ഫലപ്രദമായി കൈമാറാമെന്ന് അറിയാവുന്ന ഒരു അദ്ധ്യാപകനായിരുന്നു അദ്ദേഹം. അറിവിന്റെയും പഠനത്തിന്റെയും ഗുരുത്വാകര്‍ഷണവും തത്ത്വചിന്തയും അദ്ദേഹം നന്നായി മനസ്സിലാക്കി.”അറിയാമെന്ന് ചിന്തിക്കുമ്പോള്‍, പഠിക്കുന്നത് നിര്‍ത്തുന്നു” എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നമുക്ക് പ്രചോദനത്തിന്റെ കിരണങ്ങള്‍ നല്‍കുന്നു.”അറിവിനെയും ശാസ്ത്രത്തെയും അടിസ്ഥാനമാക്കി മാത്രമേ സന്തോഷ-സമാധാന ജീവിതം സാധ്യമാകൂ.” ഒരു അദ്ധ്യാപകനെന്ന നിലയില്‍ അദ്ദേഹം ആ മേഖലയില്‍ തന്റെ പങ്ക് എത്ര മികച്ച രീതിയില്‍ ചിത്രീകരിച്ചുവെന്ന് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു.

സാര്‍വദേശീയ വിദ്യാഭ്യാസ തത്വചിന്ത ഭാരതീയ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച പ്രഥമ ദാര്‍ശനികനായിരുന്നു ഡോ. എസ്. രാധാകൃഷ്ണന്‍. അദ്ദേഹം മുന്നോട്ടുവെച്ച ഭാരതീയതയില്‍ ആധിഷ്ഠിതമായ സാര്‍വദേശീയ വിദ്യാഭ്യാസ തത്ത്വചിന്ത, സ്വതന്ത്ര ഭാരതത്തിന്റെ വിദ്യാഭ്യാസ രൂപരേഖയില്‍ വിലമതിക്കാനാവാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2020ല്‍ നിലവില്‍ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അന്തസത്തയിലും അദ്ദേഹത്തിന്റെ ചിന്തകള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ്. നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥ കൊളോണിയല്‍ ആശയങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തിലാണ് വികാസം പ്രാപിച്ചത്. അദ്ദേഹം വിദ്യാഭ്യാസത്തെ മൂല്യാധിഷ്ഠിത ആത്മീയജീവിതത്തിനും സാംസ്‌കാരികാവബോധത്തിനുമായി അവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാനമായി കണക്കാക്കിയിരുന്നു. ഇതുതന്നെയാണ് എന്‍ഇപി 2020 വിഭാവനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ നേരിട്ട് ഉദ്ധരിച്ചില്ലെങ്കിലും, അവയുടെ ആത്മാവ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഫലിക്കുന്നു. ഇത് അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ കാലാനുസൃത പുനരാവിഷ്‌കാരമായിട്ടാണ് ആധുനിക വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നത്. ആ ലക്ഷ്യബോധത്തിലേക്ക് വിദ്യാഭ്യാസരംഗത്തെ കൈപിടിച്ചുയര്‍ത്താന്‍ നമുക്ക് സാധിച്ചാല്‍ അദ്ദേഹത്തോട് നാം കാണിക്കുന്ന ഏറ്റവും വലിയ ആദരവ് അതായിരിക്കും. അത് ചെയ്യാതിരിക്കുന്നത് അനാദരവായിട്ടേ ഭാവിലോകം വിലയിരുത്തൂ. നമ്മുടെ കര്‍ത്തവ്യത്തെപ്പറ്റി ഉത്തമബോധ്യത്തോടെ ഉറച്ച് പ്രവര്‍ത്തിക്കന്‍ ഇദ്ദേഹത്തേപ്പോലുള്ള മഹാരഥന്‍മാരെ അറിഞ്ഞാദരിക്കുവാനും ആഴത്തില്‍പഠിക്കുവാനും ഇതുപോലുള്ള സുദിനങ്ങള്‍ വഴിതെളിക്കട്ടെ.

(കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗം ആണ് ലേഖകന്‍).

Tags: Teacher's DayDr. Sarvepalli RadhakrishnanEducationistmodern Indian education policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡോ.എസ്. രാധാകൃഷ്ണന്റെ വിദ്യാഭ്യാസ ചിന്തകള്‍

Education

ജിനു ജോർജ്ജിന് അധ്യാപകർക്കുള്ള ദേശീയ അവാർഡ് നൽകി

India

അധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

Article

ഇന്ന് അദ്ധ്യാപക ദിനം: അദ്ധ്യാപനവും ഭാവിതലമുറയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.