തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വർണവില 77,000 രൂപ കടന്നു. ഒരു പവൻ സ്വർണം പണിക്കുലി ഇല്ലാതെ 77,640 രൂപ നൽകണം. സെപ്റ്റംബർ മാസാരംഭത്തിൽ തന്നെ വലിയ കുതിച്ചു ചാട്ടത്തോടെയാണ് വിപണി തുറക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,000 രൂപയ്‌ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വർണം വാങ്ങുന്നവര്‍ക്ക് 84,245 രൂപ വരെ ചെലവാകും. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ദ്ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 75,000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,588 രൂപയും പവന് 84,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,941 രൂപയും പവന് 63,528 രൂപയുമാണ് നിരക്ക്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
അന്താരാഷ്‌ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും. ഇന്ന് ഒരു ഗ്രാമിന് 136 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 1,36,000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 135 രൂപയും ഒരു കിലോഗ്രാമിന് 1,35,000 രൂപയുമായിരുന്നു വില.















