ഗുവാഹത്തി ; ദുബ്രി ജില്ലയിൽ വർഗീയ കലാപങ്ങൾ ഉണ്ടായതിനെത്തുടർന്ന് നടപ്പിലാക്കിയ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ദുർഗാ പൂജ വരെ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ദുബ്രിയിൽ സനാതന ധർമ്മ വിശ്വാസികൾ ന്യൂനപക്ഷമാണ്, മൗലികവാദികളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നത് സർക്കാരിന്റെ കടമയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.കണ്ടാൽ വെടിവയ്‌ക്കൽ ഉത്തരവ് പിൻവലിച്ചിട്ടില്ല, അത് തുടരും,” കൊക്രജാറിലെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു
ദുബ്രിയിൽ അസ്വസ്ഥതയോ അക്രമ സംഭവങ്ങളോ ഇല്ല, എന്നാൽ ദുർഗാ പൂജ വരെ വെടിവയ്‌ക്കൽ ഉത്തരവ് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 13 ന് മുഖ്യമന്ത്രി ധുബ്രി സന്ദർശിക്കുകയും ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള ജില്ലയിൽ വെടിവയ്‌പ്പ് ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വർഗീയ സംഘം കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു, ഇത് സർക്കാർ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബക്രീദിന്റെ പിറ്റേന്ന്, ജില്ലാ ആസ്ഥാനത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ ഒരു പശുവിന്റെ തലയോട്ടി കണ്ടെത്തിയതും ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
















