പട്യാല : പഞ്ചാബിലെ പട്യാലയിൽ നിന്ന് എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവം പുറത്തുവന്നു. രാജീന്ദ്ര ആശുപത്രി പരിസരത്ത് ഒരു നവജാത ശിശുവിന്റെ തല വായിൽ കടിച്ച് പിടിച്ചുകൊണ്ട് ഒരു നായ അലഞ്ഞുനടക്കുന്നതാണ് ഇവരെയും പരിഭ്രാന്തിയിലാക്കിയത്. തുടർന്ന് ആശുപത്രി വളപ്പിലെ നായയിൽ നിന്ന് കുഞ്ഞിന്റെ തല പുറത്തെടുത്ത ശേഷം അധികൃതർ പോലീസിൽ വിവരം അറിയിച്ചു.
വൈകുന്നേരം 5:30 ഓടെയാണ് സംഭവം. രജീന്ദ്ര ആശുപത്രിയിലെ നാലാം നമ്പർ വാർഡിന് സമീപം ഒരു നവജാത ശിശുവിന്റെ തലയും കടിച്ച് പിടിച്ച് ഒരു തെരുവ് നായ ചുറ്റിത്തിരിയുന്നത് ആളുകൾ കണ്ടു. ഇത് കണ്ട് ആശുപത്രി ജീവനക്കാരും അവിടെയുണ്ടായിരുന്ന ആളുകളും പരിഭ്രാന്തരായി. നായയുടെ വായിൽ നിന്നും കുഞ്ഞിന്റെ തല പുറത്തെടുത്തു. തുടർന്ന് ഉടൻ തന്നെ ആശുപത്രി അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു.
പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. ബൽബീർ സിംഗ് ചൊവ്വാഴ്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. സാധ്യമായ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി ആശുപത്രി അധികൃതരോടും പ്രാദേശിക പോലീസിനോടും നിർദ്ദേശിച്ചു. കണ്ടെടുത്ത തല വിശദമായ അന്വേഷണത്തിനായി ഫോറൻസിക് സംഘത്തിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന സർക്കാർ വിഷയം വളരെ ഗൗരവമായി എടുക്കുന്നുണ്ടെന്നും അന്വേഷണത്തിന് ശേഷം ഉത്തരവാദിത്തം ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
അതേ സമയം ആശുപത്രിയിൽ നിന്ന് ഒരു നവജാത ശിശുവിനെ പോലും കാണാതായിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. വിശാൽ ചോപ്ര വ്യക്തമാക്കി. അടുത്തിടെ നടന്ന എല്ലാ ശിശുമരണങ്ങളും കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൃതദേഹങ്ങൾ ശരിയായ രേഖകളോടെ കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോ കുഞ്ഞിന്റെ അവശിഷ്ടങ്ങൾ പുറത്തുനിന്ന് കൊണ്ടുവന്നതായിരിക്കാമെന്ന് തോന്നുന്നതായും ഡോ. ചോപ്ര പറഞ്ഞു.
അതേ സമയം രജീന്ദ്ര ആശുപത്രിയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് സൂപ്രണ്ട് പൽവീന്ദർ സിംഗ് ചീമ പറഞ്ഞു.
















