Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആഗോള വിശപ്പടക്കാനുള്ള പാത ഭാരതത്തിലൂടെ

മാക്‌സിമോ ടുറേറോ കുല്ലന്‍ by മാക്‌സിമോ ടുറേറോ കുല്ലന്‍
Aug 22, 2025, 06:50 am IST
in Main Article

പോഷകാഹാരക്കുറവ് എന്ന പ്രശ്‌നത്തിന് ആഗോളതലത്തില്‍ത്തന്നെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിശപ്പിനെതിരായ പോരാട്ടത്തില്‍ ലോകം വഴിത്തിരിവിലായിരിക്കുന്നു. ഐക്യരാഷ്‌ട്രസഭയുടെ ‘ലോക ഭക്ഷ്യസുരക്ഷയും ലോക പോഷകാഹാര സ്ഥിതിയും 2025’ റിപ്പോര്‍ട്ട് പ്രകാരം 2024 ല്‍ 673 ദശലക്ഷം ആളുകള്‍ (ലോക ജനസംഖ്യയുടെ 8.2%) പോഷകാഹാരക്കുറവുള്ളവരായിരുന്നു. 2023 ല്‍ ഇത് 688 ദശലക്ഷമായിരുന്നു. കൊവിഡ് 19 ന് മുമ്പുള്ള സ്ഥിതിയിലേക്ക് (2018 ല്‍ 7.3%) തിരിച്ചെത്തിയിട്ടില്ലെങ്കിലും, ആ കാലത്തുണ്ടായ വര്‍ദ്ധനയില്‍നിന്നുള്ള ഈ മാറ്റം സ്വാഗതാര്‍ഹമാണ്.

ഈ ആഗോള പുരോഗതിയില്‍ ഭാരതം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യ, ഭരണമികവ്, മികച്ച സേവന നിര്‍വഹണം എന്നിവയിലൂടെ ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലുമുള്ള നയ-നിക്ഷേപ നടപടികളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍.

ഗാര്‍ഹിക മേഖലയിലെ പുതിയ നാഷണല്‍ സാമ്പിള്‍ സര്‍വേ ഡാറ്റ പ്രകാരം ഭരതത്തില്‍ പോഷകാഹാരക്കുറവ് 2020- 22 കാലത്ത് 14.3% ല്‍ ആയിരുന്നത് 2022- 24 ല്‍ 12% ആയി കുറഞ്ഞു. പട്ടിണി കിടക്കുന്നവരുടെ എണ്ണത്തില്‍ 30 ദശലക്ഷം കുറവ് ഉണ്ടായി. ജനസംഖ്യയും കൊവിഡ് 19 മൂലമുണ്ടായ വെല്ലുവിളികളും കണക്കിലെടുക്കുമ്പോള്‍ ഈ നേട്ടം ശ്രദ്ധേയമാണ്.

പൊതുവിതരണത്തിന്റെ മാറ്റം
ഈ പുരോഗതിയുടെ കേന്ദ്രബിന്ദു ഭാരതത്തിലെ പൊതുവിതരണ സംവിധാനമാണ്, അതില്‍ ആഴത്തിലുള്ള മാറ്റങ്ങളുണ്ടായി. ഡിജിറ്റലൈസേഷന്‍, ആധാര്‍ അടിസ്ഥാനമാക്കിയ വിതരണം, തത്സമയ ചരക്കുനീക്ക നിരീക്ഷണം, ബയോമെട്രിക് തിരിച്ചറിയല്‍ എന്നിവയിലൂടെ ഈ സംവിധാനം ശക്തമാക്കി. വിതരണ കേന്ദ്രങ്ങള്‍ ഇലക്ട്രോണിക് ആക്കി, ആഭ്യന്തര കുടിയേറ്റക്കാര്‍ക്കും ദുര്‍ബല കുടുംബങ്ങള്‍ക്കും അനുഗുണമായ തരത്തില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് സംവിധാനത്തിലൂടെ രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാന്‍ വ്യവസ്ഥ എന്നിവ ഇതിന് സഹായകമായി.

ഈ പരിഷ്‌കാരങ്ങള്‍ സാംക്രമിക രോഗകാലത്ത് ഭക്ഷ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനും 800 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ പ്രധാന ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കാനും സഹായകമായി.

ഇപ്പോള്‍, ഭക്ഷണത്തിലെ കലോറി വിഷയത്തിലുള്ള പുരോഗതി പോഷകാഹാരക്കാര്യത്തില്‍ മുന്‍ഗണന നേടുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളുടെ ഉയര്‍ന്ന വില, കേടാകാതെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനക്കുറവ്, വിപണികള്‍ തമ്മിലുള്ള ബന്ധങ്ങളിലെ പോരായ്‌മ തുടങ്ങിയ കാരണങ്ങളാല്‍ ഭാരതത്തില്‍ 60% പേര്‍ക്കും പോഷകാഹാരച്ചെലവ് താങ്ങാനാവുന്നതല്ല. എങ്കിലും, ഭക്ഷണത്തിലെ കലോറി നിലവാരം മെച്ചപ്പെടുത്താന്‍ ഭാരതം ശ്രദ്ധ കൊടുത്തുതുടങ്ങി. ഉദാഹരണത്തിന്, 2021 ല്‍ ആരംഭിച്ച പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ (പിഎം പോഷണ്‍) സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയും സമഗ്ര ശിശുവികസന പദ്ധതിയും ഇപ്പോള്‍ ഭക്ഷണ വൈവിധ്യത്തിലും പോഷകാഹാര സംവേദനക്ഷമതയിലും ശ്രദ്ധ കൊടുക്കുന്നു, ഇത് കുട്ടികളുടെ വളര്‍ച്ചയിലും പൊതുജനാരോഗ്യത്തിലും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് കാരണമാകുന്നു.

വിലക്കയറ്റം ഉണ്ടായിരുന്നിട്ടും ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാവുന്നതാക്കുന്നതില്‍ രാജ്യം കൈവരിച്ച പുരോഗതിയും യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍, പട്ടിണി കുറയുമ്പോഴും, പോഷകാഹാരക്കുറവ്, പൊണ്ണത്തടി തുടങ്ങിയവ കൂടുന്നു. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത് വളരെ കൂടുതലാണ്.

കാര്‍ഷികോത്പന്ന ഭക്ഷ്യ സമ്പ്രദായം
പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ പോഷക ഭക്ഷണങ്ങളുടെ ഉത്പാദനം കൂട്ടുക, വില താങ്ങാനാവുന്നതാക്കുക എന്നതാണിതിന് വേണ്ടത്. കൃഷിയിടത്തില്‍നിന്ന് വിപണിയില്‍ എത്തിക്കുന്നതിനിനടെ 13% ഭക്ഷ്യ നഷ്ടം സംഭവിക്കുന്നുണ്ട്. പരിഹാരമായി, കോള്‍ഡ് സ്‌റ്റോറേജ്, ഡിജിറ്റല്‍ ലോജിസ്റ്റിക്‌സ് പോലുള്ള, വിളവെടുപ്പിനു ശേഷം ആവശ്യമായ സൗകര്യങ്ങളുടെ വികസനത്തിന് നിക്ഷേപിക്കുകയാണ് ഇതിന് വഴി.

കൂടാതെ, സ്ത്രീകള്‍ നയിക്കുന്ന ഭക്ഷ്യ സംരംഭങ്ങള്‍ക്കും കര്‍ഷക ഉത്പാദക സംഘടനകള്‍ (എഫ്പിഒഎസ്), പ്രത്യേകിച്ച് കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകള്‍ കൃഷി ചെയ്യുന്നവ ഉള്‍പ്പെടെയുള്ള പ്രാദേശിക സഹകരണ സ്ഥാപനങ്ങള്‍ക്കുമുള്ള സഹായം ഭാരതം കൂട്ടണം. ഇതിലൂടെ പോഷകാഹാരവും ജീവിതമാര്‍ഗ്ഗവും ശക്തിപ്പെടും.

ഈ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഭാരതം ഡിജിറ്റല്‍ പുരോഗതിയില്‍ കൂടുതല്‍ നിക്ഷേപിക്കണം. അഗ്രിസ്റ്റാക്, ഇ നാം, ജിയോസ്‌പേഷ്യല്‍ ഡാറ്റ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി കാര്‍ഷിക വിപണിസാന്നിദ്ധ്യം ശക്തിപ്പെടുത്താനും കാര്‍ഷിക ആസൂത്രണം മെച്ചപ്പെടുത്താനും പോഷകാഹാര വിതരണം വര്‍ദ്ധിപ്പിക്കാനും കഴിയും.

പ്രതീക്ഷയുടെ പ്രതീകം
കാര്‍ഷിക ഭക്ഷ്യ വ്യവസ്ഥാ പരിവര്‍ത്തനത്തില്‍ ഭാരതത്തിന്റെ പുരോഗതി ദേശീയതലത്തില്‍ മാത്രമല്ല; ആഗോള തലത്തിലുള്ള സംഭാവനകളാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്എഒ) അഭിപ്രായപ്പെടുന്നു. വികസ്വര രാജ്യങ്ങളുടെ നേതാവെന്ന നിലയില്‍, ഡിജിറ്റല്‍ ഭരണം, സാമൂഹിക സംരക്ഷണം, ഡാറ്റാധിഷ്ഠിത കൃഷി എന്നിവയിലെ നൂതനാശയങ്ങള്‍ ദക്ഷിണ രാജ്യങ്ങളിലാകെ പങ്കുവെക്കാന്‍ ഭാരതത്തിന് കഴിയും. വിശപ്പ് കുറയ്‌ക്കല്‍ സാധ്യമാണെന്ന് മാത്രമല്ല, രാഷ്‌ട്രീയ ഇച്ഛാശക്തി, ബുദ്ധിപരമായ തീരുമാനം, ഒപ്പം നിര്‍ത്തല്‍ എന്നിവയിലൂടെ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നും ഭാരതത്തിലെ അനുഭവം വ്യക്തമാക്കുന്നു.

വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള എസ്ഡിജി 2 (സീറോ ഹംഗര്‍) ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) കൈവരിക്കാന്‍ അഞ്ച് വര്‍ഷം മാത്രം ശേഷിക്കെ, ഭാരതത്തിന്റെ സമീപകാല പ്രകടനം ഈ ലേഖകന് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഈ വേഗം നിലനിര്‍ത്താന്‍ പോഷകാഹാരം, പ്രതിരോധശേഷി, അവസരങ്ങള്‍ എന്നിവ നല്‍കുന്നതിലേക്ക് ഒരു മാറ്റം വേണ്ടതുണ്ട്.

വിശപ്പിന്റെ ഘടികാരം കറങ്ങുകയാണ്. ഭാരതം ഇനിയുള്ള കാലം സ്വന്തം ജനതയ്‌ക്ക് ഭക്ഷണം നല്‍കിയാല്‍ മാത്രം പോരാതാകുന്നു. ആഗോള വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള പാത ഭാരതത്തിലൂടെയാണ്. ആ ലക്ഷ്യം കൈവരിക്കാന്‍ ഭാരതത്തിന്റെ നിരന്തര നേതൃത്വം അത്യാവശ്യമാണ്.

(ഐക്യരാഷ്‌ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) ചീഫ് ഇക്കണോമിസ്റ്റായ മാക്‌സിമോ ടുറേറോ കുല്ലന്‍ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ പരിഭാഷ)

Tags: indiamalnutritionglobal hunger
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.