Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുപ്രീംകോടതി വിധിയ്‌ക്കെതിരെ സ്റ്റേ കിട്ടാതെ തെരുവ് നായസ്നേഹികള്‍; വിധി പിന്നെ പറയാമെന്ന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച്

ദല്‍ഹിയിലെ തെരുവ് നായകളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം ദൂരെ കൂടുകളിലേക്ക് മാറ്റണമെന്നും അതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികളെ അറസ്റ്റ് വരെ ചെയ്യാമെന്നും ഉത്തരവിട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ അപ്പീലുമായി പോയ മൃഗസ്നേഹികള്‍ക്ക് തിരിച്ചടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 10:47 pm IST
in India

ന്യദുല്‍ഹി: ദല്‍ഹിയിലെ തെരുവ് നായകളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം ദൂരെ കൂടുകളിലേക്ക് മാറ്റണമെന്നും അതിനെ തടയാന്‍ വരുന്ന തെരുവ് നായസ്നേഹികളെ അറസ്റ്റ് വരെ ചെയ്യാമെന്നും ഉത്തരവിട്ട സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ അപ്പീലുമായി പോയ മൃഗസ്നേഹികള്‍ക്ക് തിരിച്ചടി. സൂപ്രീംകോടതി ജസ്റ്റിസുമാരായ പര്‍ദ്ദിവാലയും മഹാദേവനും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തയ്യാറായില്ലെന്ന് മാത്രമല്ല, ഈ ഹര്‍ജിയില്‍ പിന്നീട് വിധി പറയാമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞിരിക്കുകയാണ്. തെരുവു നായ്‌ക്കളെ കൂട്ടിലടയ്‌ക്കണമെന്ന സുപ്രീംകോടതി വിധി അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന മൃഗാവകാശ സംഘടനകളുടെ വാദത്തിന് വീണ്ടും തിരിച്ചടി കിട്ടിയെന്ന് വേണം പറയാന്‍.

തെരുവ് നായ്‌ക്കളെ മുഴുവന്‍ കൂട്ടിലടക്കാന്‍ മാസം അഞ്ച് കോടി ചെലവുണ്ടെന്നും ഇത് പ്രായോഗികമല്ലെന്നും പറഞ്ഞ് മേനകാഗാന്ധി രംഗത്ത് വന്നിരുന്നു. നായകള്‍ സുന്ദരജീവികളാണെന്നും അവയെ കൂട്ടിലടക്കരുതെന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാദം. രാഹുല്‍ ഗാന്ധിയും തെരുവ് നായ്‌ക്കളോട് മാനുഷികത കാണിക്കണമെന്നും അവരെ കൂട്ടിലടക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദമുഖങ്ങളൊന്നും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.

അതേ സമയം ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തിങ്കളാഴ്ച മുതലേ തെരുവ് നായ്‌ക്കളെ നീക്കാന്‍ ശ്രമിച്ച ദല്‍ഹി മുനിസിപ്പല്‍ അധികൃതരെ ശാസിച്ചു. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുറത്ത് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ നായകളെ എന്തിനാണ് പിടികൂടാന്‍ തുടങ്ങിയതെന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. അതുപോലെ തെരുവ് നായ്‌ക്കളെ നീക്കുന്നതിന് ഒരു മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചോദിച്ചു.

ദല്‍ഹിയില്‍ നിരവധി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നായ് കടിയേറ്റ സംഭവവും പേപ്പട്ടി കടിച്ച സംഭവവും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവുകളില്‍ നിന്നും ഷെല്‍റ്ററിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. മാത്രമല്ല, പേപ്പട്ടിയുടെ കടിയേറ്റ നിരവധി പേര്‍ക്ക് ആവശ്യത്തിന് വാക്സിന്‍ കിട്ടാത്ത സംഭവവും ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേ ബാധിച്ച് ഒരു കുട്ടി മരിയ്‌ക്കുകയും ചെയ്തു. പേ പിടിച്ച് മരിച്ച കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ മൃഗസ്നേഹികള്‍ക്ക് കഴിയുമോ എന്നും അന്ന് വിധി പറഞ്ഞവരില്‍ ഒരാളായ ജസ്റ്റിസ് പര്‍ദ്ദിവാല ചോദിച്ചിരുന്നു.

എന്നാല്‍ മൃഗസ്നേഹികളുടെ സംഘടനകള്‍ ഈ സുപ്രീംകോടതി വിധിയ്‌ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളില്‍ കാമ്പയിനുകളും ചെയ്തിരുന്നു. സിനിമാതാരങ്ങളില്‍ നിന്നും പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇവര്‍ പ്രതികരണങ്ങള്‍ വാങ്ങിയ ശേഷം സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ ഇതൊന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധിയെ സ്വാധീനിക്കാന്‍ ഉതകിയില്ല. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് മൃഗസ്നേഹികളുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ പിന്നീട് വിധി പറയാമെന്നും മൂന്നംഗ ബെഞ്ച് വിധിക്കുകയായിരുന്നു.

നിരവധി മൃഗസ്നേഹികള്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി പിന്തുണ നല്‍കി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍

നിരവധി മൃഗസ്നേഹികള്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി പിന്തുണ നല്‍കി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ദല്‍ഹി മുനിസിപ്പല്‍ അധികൃതരും ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവുകളില്‍ നിന്നും നീക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനായി ഇപ്പോള്‍ ഒരു മാര്‍ഗ്ഗനിര്‍ദേശവും തയ്യാറാക്കിയിട്ടുണ്ട്. മൃഗസ്നേഹികള്‍ പലരും തെരുവ്നായ്‌ക്കളെ പിടികൂടാന്‍ വരുന്നവര്‍ക്കെതിരെ നിലകൊണ്ടെങ്കിലും ദല്‍ഹി പൊലീസ് ശക്തമായ നടപടി എടുക്കുന്നുണ്ട്.

 

Tags: Justice Vikram nathsupremecourtStray Dogsstreet dogsJustice Pardhiwalaanimal loversSupremecourt of IndiaRahul Priyanaka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റോഡിലെ കുഴി രക്ഷിച്ചു, മസ്തിഷ്‌കം മരിച്ച സ്ത്രീ ആംബുലൻസിൽ ‘പുനർജനിച്ചു’; ദയാവധത്തിലെ കോടതിവിധി ചർച്ചയാകുന്നു

India

13 വർഷമായി അബോധാവസ്ഥയിൽ; ഹരീഷ് റാണയ്‌ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി, രാജ്യത്ത് ആദ്യം

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

Kerala

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ; അതിരൂക്ഷ പരാമർശവുമായി വീണ്ടും സുപ്രീംകോടതി

Kerala

ശബരിമല ആചാര അനുഷ്ടാനത്തിന് അനുകൂല നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിക്കും വരെ പ്രക്ഷോഭം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.