ജക്കാർത്ത : ഇന്തോനേഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി ഇന്ത്യയുടെ നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഭൂതലത്തിൽ നിന്ന് 39 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഓഗസ്റ്റ് 7 ന് ഇന്തോനേഷ്യയിലും ഒരു ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ അതിന്റെ തീവ്രത 4.9 ആയിരുന്നു. ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയിൽ നിന്ന് 106 കിലോമീറ്റർ താഴ്ചയിലായിരുന്നു.
അതേ സമയം ഇന്തോനേഷ്യ നിരവധി ടെക്റ്റോണിക് പ്ലേറ്റുകളിയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാണ് ഇവിടെ പലപ്പോഴും ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. ഇന്തോനേഷ്യയിൽ ഭൂകമ്പത്തിനുശേഷം അഗ്നിപർവ്വത സ്ഫോടന സാധ്യതയും വർദ്ധിക്കുന്നുണ്ട്.
















