ന്യൂഡൽഹി ; സോഷ്യൽ മീഡിയയിൽ തരംഗമായി ‘ ബോയ്‌കോട്ട് അമേരിക്ക ‘ . മക്‌ഡൊണാൾഡ്‌സും കൊക്കകോളയും മുതൽ ആമസോണും, ആപ്പിളും വരെ യുഎസ് ആസ്ഥാനമായുള്ള ബഹുരാഷ്‌ട്ര കമ്പനികൾ ഇന്ത്യയിൽ ബഹിഷ്‌കരണത്തിനുള്ള ആഹ്വാനങ്ങൾ നേരിടുന്നു . ബിസിനസ് എക്‌സിക്യൂട്ടീവുകളടക്കം യുഎസ് താരിഫുകൾക്കെതിരെ പ്രതിഷേധിക്കാൻ രംഗത്തുണ്ട്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്‌ട്രമായ ഇന്ത്യ, സമ്പന്നരായ ഉപഭോക്താക്കളുടെ വളർന്നുവരുന്ന അമേരിക്കൻ ബ്രാൻഡുകളുടെ ഒരു പ്രധാന വിപണിയാണ് . പലരും മുൻപ് ജീവിതത്തിൽ ഉയർച്ചയുടെ പ്രതീകങ്ങളായി കാണുന്നത് ഇത്തരം അന്താരാഷ്‌ട്ര ലേബലുകളെയായിരുന്നു. എന്നാൽ ഇപ്പോൾ സ്വദേശി ഉൽപ്പന്നങ്ങളാണ് ഏറെ പ്രിയങ്കരമാകുന്നത് . സ്വദേശി ഉൽപ്പന്നങ്ങളെയും, കർഷകരെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്‌ക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയുടെ വൗ സ്കിൻ സയൻസിന്റെ സഹസ്ഥാപകനായ മനീഷ് ചൗധരി വീഡിയോ സന്ദേശവുമായി ലിങ്ക്ഡ്ഇനിൽ എത്തി.
“നമ്മുടെ സ്വന്തം നിർമ്മാതാക്കൾ സ്വന്തം രാജ്യത്ത് നന്മയ്‌ക്കായി പോരാടുമ്പോൾ, നമ്മൾ സ്വന്തമല്ലാത്ത ബ്രാൻഡുകൾ ഇതുവരെ അഭിമാനത്തോടെ ചെലവഴിച്ചു,” അദ്ദേഹം പറഞ്ഞു. അതേസമയം സ്വദേശി ജാഗരൺ മഞ്ച് ഗ്രൂപ്പ് ഞായറാഴ്ച ഇന്ത്യയിലുടനീളം അമേരിക്കൻ ബ്രാൻഡുകൾ ബഹിഷ്കരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് പൊതു റാലികൾ നടത്തി.
“ഇത് ദേശീയതയ്‌ക്കും ദേശസ്‌നേഹത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമാണ്. “ എന്ന് പറഞ്ഞ് വിദേശ ബ്രാൻഡുകൾക്ക് പകരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഇന്ത്യൻ ബ്രാൻഡുകളായ ബാത്ത് സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ശീതളപാനീയങ്ങൾ എന്നിവയുടെ പട്ടികയും ജാഗരൺ മഞ്ച് ഗ്രൂപ്പ് പുറത്ത് വിട്ടിട്ടുണ്ട്.
















