തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാർക്കറ്റിംഗ് മേധാവിയുടേതെന്ന പേരിൽ പുറത്തുവന്ന ചാറ്റിൽ വിശ്വാസ്യതയില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. മെസിയുടെ വരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടത് സ്‌പോൺസറാണെന്നും സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല. മെസിയുടെ വരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടത് സ്‌പോൺസറാണ്. കരാറിലുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് കരാരിൽ തന്നെയുണ്ട്. അങ്ങനെ എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കരാർ ലംഘനമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ ഏതോ ഒരു വാട്‌സ്ആപ്പ് ചാറ്റുമായിട്ടാണ് വന്നിട്ടുള്ളത്. ലിയാന്‍ഡ്രോ എന്നുപറയുന്ന ആള്‍ അവരുടെ മാര്‍ക്കറ്റിംഗ് ഹെഡാണ്. അദ്ദേഹമാണ് അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് ഒപ്പുവെച്ചിട്ടുള്ളത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. അവര്‍ തമ്മിലാണ് കരാര്‍. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍മാര്‍ തന്നെ പറഞ്ഞു ഈ ഒക്ടോബര്‍നവംബര്‍ വിന്‍ഡോയില്‍ വരാനാവില്ല എന്ന് അറിയിച്ചിട്ടുണ്ടെന്ന്. 2026 ലോകകപ്പിന് മുന്നോടിയായി പഴയ ലോകകപ്പ് ടീമിനെ കൊണ്ടുവരാമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ വര്‍ഷം പുതിയ സര്‍ക്കാര്‍ വരും. സംവിധാനങ്ങള്‍ മാറും. അതില്‍ ഈ സ്‌പോര്‍ട്‌സ് മന്ത്രി ഉണ്ടായിരിക്കണമെന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാവും വരുക. എന്നാല്‍ അതില്‍ സ്‌പോണ്‍സര്‍ക്ക് താത്പര്യക്കുറവുണ്ടായി. അത് അവരെ അറിയിച്ചു. ഇതാണ് അനാവശ്യമായി വിവാദത്തിലേക്ക് കൊണ്ടുപോകന്നത് – മന്ത്രി പറഞ്ഞു.
കേരളത്തിലേക്കുളള മെസിയുടെ വരവ് ഒരു ശരാശരി മലയാളി എന്ന നിലയ്‌ക്ക് ഞങ്ങൾ ആഗ്രഹിച്ചതാണ്. ഇന്ത്യയിലെ എല്ലാ ഫുട്‌ബോൾ ടീമുകളിലും ഇപ്പോൾ മലയാളികൾ ഉണ്ട്. അത് വീണ്ടും ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് അവരെ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞു. സ്‌പോൺസർ പണം അടച്ചു. ഇനി എന്താണ് ചെയ്യേണ്ടത്? ഒക്ടോബർ, നവംബർ മാസങ്ങളിൽ എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അങ്ങനെ നടന്നില്ലെങ്കിൽ അതിൽ നിന്ന് ഞങ്ങൾ പിൻമാറും. പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ല. സർക്കാരിന് ഉത്തരവാദിത്തമില്ല. കരാർ ഒപ്പിട്ടത് സ്‌പോൺസർ ആണ്’- മന്ത്രി പ്രതികരിച്ചു.
അതേസമയം, കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നാണ് എഎഫ്എയുടെ മാർക്കറ്റിംഗ് മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പ്രതികരിച്ചത്. ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹവുമായി സ്‌പാനിഷ് ഭാഷയിൽ ആശയവിനിമയം നടത്തിയതിലൂടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തായത്.












