ന്യൂദൽഹി: വീട്ടിൽനിന്ന് അനധികൃത പണം കണ്ടെത്തിയതിന് ഇംപീച്ചമെന്റ് നടപടികൾക്ക് വിധേയനായ ജസ്റ്റീസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് വർമ്മയെ പദവിയിൽനിന്ന് നീക്കാനുള്ള നടപടികൾക്ക് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രാഷ്‌ട്രപതിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരേയാണ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവുകൂടിയായ കപിൽ സിബാൽ മുഖേന വർമ്മ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി പരിഗണനാർഹ മല്ലെന്ന് വിശദീകരിച്ച് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എ.ജി. മാസിഹ് എന്നിവരുടെ ബഞ്ച് ഹർജി തള്ളി.
















