ന്യൂഡൽഹി: കേരള സ്റ്റോറി സിനിമയ്‌ക്ക് ദേശീയ അവാർഡ് നൽകിയതിനെ എതിർത്ത മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സംവിധായകൻ സുദീപ്തോ സെൻ . ഒരു ദശാബ്ദത്തിലേറെ നീണ്ട ഗവേഷണത്തിന്റെയും സമർപ്പണത്തിന്റെയും അതിശയകരമായ പര്യവസാനമാണ് ഈ സിനിമയെന്ന് സുദീപ്തോ സെൻ പറഞ്ഞു.
“10-12 വർഷത്തെ കഠിനമായ യാത്രയായിരുന്നു അത് . രണ്ട് മാസത്തേക്ക് ഓരോ രംഗവും സൂക്ഷ്മമായി പരിശോധിച്ചു. ഒരു കട്ട് പോലും വരുത്തിയിട്ടില്ല. ചിത്രത്തിലെ ഓരോ വാക്കിലും ഓരോ ദൃശ്യത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു.സിനിമ 5 കോടിയിലധികം ആളുകൾ തിയേറ്ററുകളിൽ ചിത്രം കണ്ടു, OTT-യിൽ 20 കോടിയിലധികം ആളുകൾ. അവരുടെ അനുഗ്രഹമായിരുന്നു ആദ്യ അവാർഡ്. പക്ഷേ ദേശീയ അവാർഡ്… അത് രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണ്. അത് അവിശ്വസനീയമാണ്.” അദ്ദേഹം പറഞ്ഞു.
“ഞാൻ ഒരു രാഷ്‌ട്രീയക്കാരനല്ല,പിണറായി സാർ ഒരു പരിചയസമ്പന്നനായ രാഷ്‌ട്രീയക്കാരനാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അർഹതയില്ല.എങ്കിലും, കേരളം ഐ.എസ്.ഐ.എസിന്റെ വഴിക്ക് പോയേക്കാമെന്ന മുൻ മുഖ്യമന്ത്രി വിഎസിന്റെ മുന്നറിയിപ്പുകളെ അടിസ്ഥാനമാക്കി ഞങ്ങൾ ഒരു സിനിമ നിർമ്മിച്ചതിൽ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” സുദീപ്തോ സെൻ പറഞ്ഞു.
















