കൊച്ചി: വേടനെതിരെ യുവ ഡോക്ടർ ബലാത്സംഗ കേസ് നൽകിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നാണ് യുവതി ആരോപിക്കുന്നത്. കൂടുതൽ യുവതികള്‍ വേടനെതിരെ പരാതി നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ കേസിനെ നിയമപരമായി നേരിടുമെന്ന് റാപ്പര്‍ വേടന്‍ പറഞ്ഞു. ഹൈക്കോടതിയില്‍ വേടന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.
തന്നെ വേട്ടയാടുന്നുവെന്നും ബലാത്സംഗക്കേസ് ആസൂത്രിതമാണെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാല ബിഎയ്‌ക്ക് വേടന പാഠ്യ വിഷയമാക്കിയിരുന്നു. ഇതിലെ വിവാദം കത്തി കയറുമ്പോഴാണ് പീഡന വിവാദത്തില്‍ വീണ്ടും വേടന്‍ കുടുങ്ങുന്നത്.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മയക്കുമരുന്ന് ഉപയോഗിച്ചായിരുന്നു പീഡനം.
ഇതിനുമുന്‍പും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു.തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയില്‍ ഏതാനും മാസം മുന്‍പ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട് അന്വേഷിച്ചപ്പോള്‍ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങള്‍ നേരിട്ട മറ്റു ചിലരോടും സംസാരിക്കാന്‍ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.യുവതിയില്‍ നിന്നും വേടന്‍ പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെ ഗൂഗിള്‍ പേ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്. ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്.
തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്.തുടര്‍ച്ചയായ പീഡനശേഷം വേടന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളര്‍ത്തിയെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
















