ഗുവാഹത്തി: നാഗാലാൻഡുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ അസമിലെ ഗോലാഘട്ട് ജില്ലയിലെ ഉരിയാംഘട്ടിലെ റെങ്മ റിസർവ് വനത്തിനുള്ളിൽ 11,000-ത്തിലധികം ബിഗാ ഭൂമിയിൽ നിന്ന് ബംഗ്ലാദേശികളെ കുടിയൊഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചു.സുരക്ഷാ സേനകളുടെയും വനം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പൊളിച്ചുമാറ്റിയത്.
വർഷങ്ങളായി 2,000-ത്തിലധികം കുടുംബങ്ങൾ വനഭൂമി കയ്യേറിയിട്ടുണ്ടെന്നും അതിൽ 1,500 ഓളം പേർ ബംഗ്ലാദേശി മുസ്ലീങ്ങളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 1,500 കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഏകദേശം 20% ഭൂമിയും വൃത്തിയാക്കി കഴിഞ്ഞു, നാളെയും പ്രവർത്തനം തുടരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത് .
ബംഗാളി സംസാരിക്കുന്ന നിരവധി മുസ്ലീങ്ങൾ വനഭൂമി അനധികൃതമായി കശുവണ്ടി കൃഷിയിടങ്ങളാക്കി മാറ്റിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടുത്തിടെ പറഞ്ഞു.
















