ലക്നൗ : രാജ്യത്തെ ശക്തരായ മുഖ്യമന്ത്രിമാരുടെ പട്ടിക നോക്കിയാൽ അതിൽ മുൻനിരയിലുണ്ടാകും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേര് . ഇപ്പോൾ ഗോവിന്ദ് ബല്ലഭ് പന്തിന്റെ റെക്കോർഡ് മറികടന്ന് ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ റെക്കോർഡും യോഗി ആദിത്യനാഥിന് സ്വന്തം .
8 വർഷവും 132 ദിവസവും മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചാണ് ആദിത്യനാഥ് ഈ റെക്കോർഡ് നേടിയത്. ഗോവിന്ദ് ബല്ലഭ് പന്തിന്റെ മൊത്തം കാലാവധിയായ 8 വർഷവും 127 ദിവസവും മറികടന്നായിരുന്നു റെക്കോർഡ്.
ഈ നാഴികക്കല്ലോടെ, സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചതിന്റെ നേട്ടം ആദിത്യനാഥ് സ്വന്തമാക്കിയത്. 2017 മാർച്ച് 19 ന് ഉത്തർപ്രദേശിന്റെ 21-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് യോഗി ആദിത്യനാഥ് ആദ്യമായി അധികാരമേറ്റത്. പിന്നിട് ഉത്തർപ്രദേശ് കണ്ടത് ഭയന്ന് ഓടിയൊളിക്കുന്ന ഗുണ്ടകളെയും, മാഫിയ തലവന്മാരെയുമാണ് .
ഒരിയ്‌ക്കൽ യോഗി ആദിത്യനാഥിന്റെ നാട്ടിലേയ്‌ക്ക് യാത്ര ചെയ്ത എഴുത്തുകാരൻ ശന്തനു ഗുപ്ത എഴുതിയ കുറിപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു . ഇന്നും വയലിൽ പണിയെടുക്കുന്ന അമ്മ സാവിത്രി ദേവിയും , സഹോദരന്റെ പേര് ഒരിടത്തും, അനാവശ്യമായി വലിച്ചിഴയ്‌ക്കാത്ത സഹോദരങ്ങളും പല മുഖ്യമന്ത്രിമാർക്കും , അവരുടെ കുടുംബങ്ങൾക്കും മാതൃകയാണെന്നാണ് ശന്തനു പറഞ്ഞത് . ഒരിക്കൽ യോഗിയുടെ കുടുംബത്തെ കാണാനെത്തിയ മാധ്യമപ്രവർത്തകരിൽ ഒരാൾ വഴി ചോദിക്കാൻ വാഹനം, നിർത്തിയത് വയലിൽ ജോലി ചെയ്യുന്ന വയോധികയ്‌ക്ക് മുന്നിലാണ് . കാര്യങ്ങൾ തിരക്കി വന്നപ്പോൾ ആ അമ്മ പറഞ്ഞു ‘ എന്റെ മകനെ നിങ്ങളെല്ലാവരും അറിയും , പേര് യോഗി ‘ .
സാവിത്രിദേവി നിലവിൽ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിക്കുന്നത് . പുഷ്പ, കൗശല്യ, ശശി, എന്നീ മൂന്ന് പെൺമക്കളും മനേന്ദ്ര, അജയ് (യോഗി), ശൈലേന്ദ്ര, മഹേന്ദ്ര എന്നീ നാലു ആൺ മക്കളുമാണ് സാവിത്രിദേവിയ്‌ക്കുള്ളത്.
















