ന്യൂദൽഹി : ജലന്ധറിലെ സർക്കാർ ആശുപത്രിയിലെ ട്രോമ സെന്ററിൽ ഓക്സിജൻ വിതരണത്തിലെ സാങ്കേതിക തകരാറുമൂലം മൂന്ന് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരമാണ് ഈ സംഭവം നടന്നത്.
ഐസിയുവിൽ പ്രവേശിപ്പിച്ച മൂന്ന് രോഗികളാണ് മരിച്ചത്. സംഭവത്തിനുശേഷം ആശുപത്രി ഭരണകൂടം നടപടിയെടുക്കുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേ സമയം ഐസിയുവിൽ മെഷീൻ പെട്ടെന്ന് നിലച്ചുവെന്നും തുടർന്ന് രോഗി മരിച്ചെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു.
ഈ മരണങ്ങൾക്ക് ശേഷം രോഗികളുടെ ബന്ധുക്കൾ ആശുപത്രി ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാറാണ് ഓക്സിജൻ വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ട്രോമ സെന്ററിലെ ഡോക്ടർമാർ വിശദീകരിച്ചു.
സാങ്കേതിക തകരാറുമൂലം ഓക്സിജൻ മർദ്ദം അല്പം കുറഞ്ഞുവെന്ന് സീനിയർ മെഡിക്കൽ ഓഫീസർ (എസ്എംഒ) വിനയ് ആനന്ദ് പറഞ്ഞു. അതേ സമയം വിഷയത്തിൽ കൂടുതൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു.
















