ഗുവാഹത്തി : അസമിലെ ഏകദേശം 29 ലക്ഷം ബിഗാ ഭൂമി (ഏകദേശം 10 ലക്ഷം ഏക്കർ) “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരും സംശയാസ്പദമായ പൗരന്മാരും” കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . 2021 ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരമേറ്റതിനുശേഷം, സ്വത്ത് തിരിച്ചുപിടിക്കാൻ പദ്ധതി ആരംഭിച്ചെങ്കിലും ഈ നടപടികൾ നിർത്തലാക്കാൻ ചിലർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ കൈയ്യേറ്റം ഒഴിപ്പിക്കൽ പദ്ധതി 2021 ൽ ആരംഭിച്ചു, ഇന്നുവരെ, 77,420 ബിഗാ ഭൂമി (25,500 ഏക്കർ) കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു.ദാരംഗ് ജില്ലയിൽ വിജയകരമായി നടപ്പിലാക്കിയതിനുശേഷം, ഈ സംരംഭം ബൊർസോള, ലുംഡിംഗ്, ബർഹപഹാർ, പഭ, ബടാദ്രാവ, ചാപ്പർ, പൈകാൻ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, ഞങ്ങൾ 1.29 ലക്ഷം ബിഘ (ഏകദേശം 43,000 ഏക്കർ) കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ചു. അതിൽ ഒരു പ്രധാന ഭാഗം ഇപ്പോൾ വനവികസനത്തിനും സംസ്ഥാനത്തെ പൗരന്മാർക്കും വേണ്ടി നീക്കിവച്ചിട്ടുണ്ട്.”
രണ്ടോ മൂന്നോ ഒഴിപ്പിക്കലുകൾക്ക് ശേഷം ഞങ്ങളെ ഭീഷണിപ്പെടുത്താമെന്നും ഞങ്ങൾ ഭയന്ന് പിന്മാറുമെന്നും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ, അത് തെറ്റാണ്. അസമിൽ നിന്ന് പുറത്താക്കപ്പെടുന്നത് പശ്ചിമ ബംഗാൾ സ്വദേശികളെയല്ല , മറിച്ച് ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു.
















