ആഗ്ര : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. കക്കർവാലി പോലീസ് സ്റ്റേഷൻ പരിധിയിൽ നിനാണ് മുസാഫർനഗർ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. നദീം, മനോഷർ, റയീസ് എന്നിവരാണ് പിടിയിലായത്.
മൂന്ന് പ്രതികളും കക്കർവാലി നിവാസികളാണ്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വൈറലാകുന്ന പ്രകോപനപരമായ വ്യാജ വീഡിയോകളും കണ്ടെടുത്തു. പ്രതികൾ പ്രചരിപ്പിക്കുന്ന ചില വൈറൽ വീഡിയോകൾ 2024 ഏപ്രിലിൽ മുസാഫർഗഡിൽ (പാകിസ്ഥാൻ) നടന്ന സംഭവവുമായി ബന്ധപ്പെട്ടതാണ്.
ഈ പ്രതികളെല്ലാം കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതായി പോലീസ് വെളിപ്പെടുത്തി. ഇവർക്ക് വർഗീയ സംഘർഷം വളർത്താനും ഭീകരാക്രമണം നടത്താനുമുള്ള പദ്ധതിയുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തുന്നത് വീഡിയോയിൽ കാണിച്ച് സമൂഹത്തിൽ വിദ്വേഷം വളർത്താനുള്ള ഗൂഢാലോചന ഇവർ നടത്തി വരികയായിരുന്നു.
അതേ സമയം ഈ ഗൂഢാലോചനയ്‌ക്ക് പിന്നിൽ പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞു. യുഎപിഎ, ഐടി ആക്ട് തുടങ്ങി ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ആണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
















